ഭുജ്: ഗുജറാത്തിൽ വിവരാവകാശ പ്രവർത്തകനും ദളിത് നേതാവുമായ രമേശ് ബല്ലിയയുടെ മകനെ വാഹനമിടിച്ചു കൊലപ്പെടുത്തി. അനധികൃത മണൽ ഖനനം നടത്തിയെന്നു ബല്ലിയ പരാതി നല്കിയ നവൽസിംഗ് ജഡേജയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ മൂന്നിനാണു കേസിനാസ്പദമായ സംഭവം. ബല്ലിയയും മകൻ നരേന്ദ്രയും ദയാപുർ ഗ്രാമത്തിൽനിന്ന് ജന്മദേശമായ മേഖ്പറിലേക്കു സ്കൂട്ടറിൽപോകുന്പോൾ പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ജീപ്പിടിച്ചു വീഴ്ത്തുകയായിരുന്നു.
നരേന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബല്ലിയ ഭുജിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു മരിച്ചത്. ബല്ലിയയുടെ പരാതിയിൽ അനധികൃത മണൽ ഖനനവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഒക്ടോബർ മൂന്നിനാണു കേസിനാസ്പദമായ സംഭവം. ബല്ലിയയും മകൻ നരേന്ദ്രയും ദയാപുർ ഗ്രാമത്തിൽനിന്ന് ജന്മദേശമായ മേഖ്പറിലേക്കു സ്കൂട്ടറിൽപോകുന്പോൾ പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ജീപ്പിടിച്ചു വീഴ്ത്തുകയായിരുന്നു.
നരേന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബല്ലിയ ഭുജിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു മരിച്ചത്. ബല്ലിയയുടെ പരാതിയിൽ അനധികൃത മണൽ ഖനനവും പോലീസ് അന്വേഷിക്കുന്നുണ്ട്.