ജൽപായ്ഗുരി(പശ്ചിമബംഗാൾ): പശ്ചിമബംഗാളിലെ ജൽപായ്ഗുരിയിൽ വിജയദശമിയുടെ ഭാഗമായുള്ള വിഗ്രഹനിമജ്ജനത്തിനിടെ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. എട്ടുവയസുള്ള ആൺകുട്ടിയും 13 കാരി പെൺകുട്ടിയും മൂന്നു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച രാത്രി മാൽനദയിലുണ്ടായ അപകടത്തിൽ ഏതാനും പേരെ കാണാതായെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിവരെ തെരച്ചിൽ തുടർന്നു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം.
പരുക്കേറ്റ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയത്ത് നൂറോളം പേർ പ്രദേശത്ത് ഉണ്ടായിരുന്നതായി മാൽ എംഎൽഎ ബുലു ചിക് ബയ്റക് പറഞ്ഞു. നിരവധിപ്പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി മാൽനദയിലുണ്ടായ അപകടത്തിൽ ഏതാനും പേരെ കാണാതായെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിവരെ തെരച്ചിൽ തുടർന്നു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം.
പരുക്കേറ്റ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയത്ത് നൂറോളം പേർ പ്രദേശത്ത് ഉണ്ടായിരുന്നതായി മാൽ എംഎൽഎ ബുലു ചിക് ബയ്റക് പറഞ്ഞു. നിരവധിപ്പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.