മുംബൈ: മുംബൈക്കു സമീപം നവി മുംബൈയിൽ 1,476 കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയ കേസിൽ മലയാളി അറസ്റ്റിലായി. അങ്കമാലി മഞ്ഞപ്ര അമലാപുരം സ്വദേശി വിജിൻ വർഗീസ് (32) ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) സംഘമാണ് വിജിനെ പിടികൂടിയത്.
വിജിനിന്റെ സഹായി മലപ്പുറം സ്വദേശി തച്ചപറന്പൻ മൻസൂറിനായി ഡിആർഐ തെരച്ചിൽ ആരംഭിച്ചു. ഓറഞ്ച് ഇറക്കുമതിയുടെ മറവിലാണു മയക്കുമരുന്ന് കടത്തിയത്. 70:30 അനുപാതത്തിലാണു വിജിനും മൻസൂറും ലാഭം വീതിച്ചിരുന്നതെന്ന് ഡിആർഐ പറഞ്ഞു.
കോവിഡ് കാലത്ത് ദുബായിലേക്ക് മാസ്ക് കയറ്റുമതി ചെയ്തതിനെത്തുടർന്നാണ് ഇരുവരും സൗഹൃദത്തിലായത്. മൻസൂറിന്റെ സ്ഥാപനം വഴിയായിരുന്നു മാസ്ക് കയറ്റുമതി. വാഷിയിലെ യുമിതോ ഇന്റർനാഷണൽ ഫുഡ്സ് മാനേജിംഗ് ഡയറക്ടറാണ് വിജിൻ. മോർ ഫ്രഷ് എക്സ്പോർട്സ് ഉടമയാണു മൻസൂർ. ഇയാൾ പലവട്ടം പഴങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു വാഷിയിൽ പഴങ്ങൾ കൊണ്ടുപോകുകയായിരുന്ന ട്രക്കിൽനിന്ന് 198 കിലോ മെത്താഫെറ്റമിനും ഒന്പതു കിലോ കൊക്കെയ്നും ഡിആർഐ പിടികൂടിയത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽനിന്നാണ് ഓറഞ്ചിനൊപ്പം മയക്കുമരുന്നെത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
കാലടിയിലെ കടയിലും വീട്ടിലും റെയ്ഡ്
കാലടി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മുംബൈയിൽ പിടിയിലായ വിജിൻ വർഗീസിന്റെ പഴക്കടയിലും അമലാപുരത്തുള്ള വീട്ടിലും എക്സൈസ്, പോലീസ് പരിശോധന. കാലടി - മലയാറ്റൂർ റോഡിലെ യുമ്മിറ്റോ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ശീതീകരിച്ച ഷോപ്പിലും ഗോഡൗണിലുമായിരുന്നു ആദ്യം പരിശോധന.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടോണിമോനും സംഘവുമാണ് ഇന്നലെ രാവിലെ 11ന് ഇവിടെ പരിശോധനയ്ക്കെത്തിയത്. കാലടിയിലെ പോലീസ് സംഘവും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ഇവിടെനിന്ന് മയക്കുമരുന്ന് സംഭവുമായി ബന്ധപ്പെട്ട് യാതൊന്നും ലഭിച്ചില്ലെന്നാണു പോലീസ് നൽകിയ സൂചന.
താൻ കുറ്റക്കാരനല്ലെന്ന് മൻസൂർ
ലഹരി കടത്തുമായി ബന്ധമില്ലെന്നു കേസിൽ പോലീസ് അന്വേഷിക്കുന്ന മൻസൂർ. ഇന്നലെ ചില മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് തനിക്കും വിജിനും ലഹരി ഇടപാടുമായി ബന്ധമില്ലെന്ന് ഇയാൾ അവകാശപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽനിന്നു വർഷം 220 കണ്ടെയ്നർ പഴങ്ങൾ എത്തിക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞു.
അമൃത് പട്ടേൽ എന്നയാൾ തന്റെ കണ്ടെയ്നറിൽ അയച്ച പാഴ്സലിലാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നാണ് ഇയാളുടെ വാദം.
വിജിനിന്റെ സഹായി മലപ്പുറം സ്വദേശി തച്ചപറന്പൻ മൻസൂറിനായി ഡിആർഐ തെരച്ചിൽ ആരംഭിച്ചു. ഓറഞ്ച് ഇറക്കുമതിയുടെ മറവിലാണു മയക്കുമരുന്ന് കടത്തിയത്. 70:30 അനുപാതത്തിലാണു വിജിനും മൻസൂറും ലാഭം വീതിച്ചിരുന്നതെന്ന് ഡിആർഐ പറഞ്ഞു.
കോവിഡ് കാലത്ത് ദുബായിലേക്ക് മാസ്ക് കയറ്റുമതി ചെയ്തതിനെത്തുടർന്നാണ് ഇരുവരും സൗഹൃദത്തിലായത്. മൻസൂറിന്റെ സ്ഥാപനം വഴിയായിരുന്നു മാസ്ക് കയറ്റുമതി. വാഷിയിലെ യുമിതോ ഇന്റർനാഷണൽ ഫുഡ്സ് മാനേജിംഗ് ഡയറക്ടറാണ് വിജിൻ. മോർ ഫ്രഷ് എക്സ്പോർട്സ് ഉടമയാണു മൻസൂർ. ഇയാൾ പലവട്ടം പഴങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു വാഷിയിൽ പഴങ്ങൾ കൊണ്ടുപോകുകയായിരുന്ന ട്രക്കിൽനിന്ന് 198 കിലോ മെത്താഫെറ്റമിനും ഒന്പതു കിലോ കൊക്കെയ്നും ഡിആർഐ പിടികൂടിയത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽനിന്നാണ് ഓറഞ്ചിനൊപ്പം മയക്കുമരുന്നെത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
കാലടിയിലെ കടയിലും വീട്ടിലും റെയ്ഡ്
കാലടി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മുംബൈയിൽ പിടിയിലായ വിജിൻ വർഗീസിന്റെ പഴക്കടയിലും അമലാപുരത്തുള്ള വീട്ടിലും എക്സൈസ്, പോലീസ് പരിശോധന. കാലടി - മലയാറ്റൂർ റോഡിലെ യുമ്മിറ്റോ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ശീതീകരിച്ച ഷോപ്പിലും ഗോഡൗണിലുമായിരുന്നു ആദ്യം പരിശോധന.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടോണിമോനും സംഘവുമാണ് ഇന്നലെ രാവിലെ 11ന് ഇവിടെ പരിശോധനയ്ക്കെത്തിയത്. കാലടിയിലെ പോലീസ് സംഘവും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ഇവിടെനിന്ന് മയക്കുമരുന്ന് സംഭവുമായി ബന്ധപ്പെട്ട് യാതൊന്നും ലഭിച്ചില്ലെന്നാണു പോലീസ് നൽകിയ സൂചന.
താൻ കുറ്റക്കാരനല്ലെന്ന് മൻസൂർ
ലഹരി കടത്തുമായി ബന്ധമില്ലെന്നു കേസിൽ പോലീസ് അന്വേഷിക്കുന്ന മൻസൂർ. ഇന്നലെ ചില മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് തനിക്കും വിജിനും ലഹരി ഇടപാടുമായി ബന്ധമില്ലെന്ന് ഇയാൾ അവകാശപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽനിന്നു വർഷം 220 കണ്ടെയ്നർ പഴങ്ങൾ എത്തിക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞു.
അമൃത് പട്ടേൽ എന്നയാൾ തന്റെ കണ്ടെയ്നറിൽ അയച്ച പാഴ്സലിലാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നാണ് ഇയാളുടെ വാദം.