ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാന സാധ്യതാപട്ടികയിൽ മാധ്യമ പ്രവർത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും സാമൂഹിക പ്രവർത്തകൻ ഹർഷ മന്ദറും ഉൾപ്പടെ മൂന്ന് ഇന്ത്യക്കാർ.
ടൈംസ് മാഗസിൻ പുറത്തു വിട്ട പട്ടികയിലാണ് അടുത്തയിടെ വാർത്തകളിൽ നിറഞ്ഞുനിന്ന മുഹമ്മദ് സുബൈർ അടക്കമുള്ള ഇന്ത്യക്കാരുടെ പേരുകളുള്ളത്. ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സ്ഥാപകരാണ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും.
2018-ലെ വിവാദ ട്വീറ്റിനെത്തുടർന്ന് കഴിഞ്ഞ ജൂണിൽ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ കേസ്. എന്നാൽ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരേ ആഗോളതലത്തിൽ വലിയ പ്രതിഷേധമുയർന്നു. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ഒക്ടോബറിലാണ് മുഹമ്മദ് സുബൈർ ജയിലിൽനിന്നു പുറത്തിറങ്ങിയത്.
251 വ്യക്തികൾ, 92 സംഘടനകൾ എന്നിവയാണ് സമാധാന നൊബേലിനുള്ള സാധ്യതാപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഒൗദ്യോഗിക പട്ടിക നൊബേൽ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും ഗ്രെറ്റ തൻബർഗ്, ഫ്രാൻസിസ് മാർപാപ്പ, മ്യാൻമർ സർക്കാർ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജൻസി, ലോകാരോഗ്യ സംഘടന, റഷ്യൻ പ്രസിഡന്റിന്റെ സ്ഥിരം വിമർശകനായ അലക്സി നവാൽനി തുടങ്ങിയവർ പട്ടികയിലുണ്ടെന്നാണു സൂചന.
ടൈംസ് മാഗസിൻ പുറത്തു വിട്ട പട്ടികയിലാണ് അടുത്തയിടെ വാർത്തകളിൽ നിറഞ്ഞുനിന്ന മുഹമ്മദ് സുബൈർ അടക്കമുള്ള ഇന്ത്യക്കാരുടെ പേരുകളുള്ളത്. ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സ്ഥാപകരാണ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും.
2018-ലെ വിവാദ ട്വീറ്റിനെത്തുടർന്ന് കഴിഞ്ഞ ജൂണിൽ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ കേസ്. എന്നാൽ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരേ ആഗോളതലത്തിൽ വലിയ പ്രതിഷേധമുയർന്നു. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ഒക്ടോബറിലാണ് മുഹമ്മദ് സുബൈർ ജയിലിൽനിന്നു പുറത്തിറങ്ങിയത്.
251 വ്യക്തികൾ, 92 സംഘടനകൾ എന്നിവയാണ് സമാധാന നൊബേലിനുള്ള സാധ്യതാപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഒൗദ്യോഗിക പട്ടിക നൊബേൽ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും ഗ്രെറ്റ തൻബർഗ്, ഫ്രാൻസിസ് മാർപാപ്പ, മ്യാൻമർ സർക്കാർ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജൻസി, ലോകാരോഗ്യ സംഘടന, റഷ്യൻ പ്രസിഡന്റിന്റെ സ്ഥിരം വിമർശകനായ അലക്സി നവാൽനി തുടങ്ങിയവർ പട്ടികയിലുണ്ടെന്നാണു സൂചന.