മുംബൈ: മഹാരാഷ്ട്രയിലെ ഈസ്റ്റ് അന്ധേരി നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുടെ സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കും. എംപിസിസി അധ്യക്ഷൻ നാനാ പട്ടോൾ അറിയിച്ചതാണ് ഇക്കാര്യം. നവംബർ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.
ശിവസേനാ എംഎൽഎ രമേഷ് ലാത്കെയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. രമേഷ് ലാത്കെയുടെ ഭാര്യ രുതുജ ലാത്കെയാണു ശിവസേന സ്ഥാനാർഥി. മുർജി പട്ടേൽ ആയിരിക്കും ബിജെപി സ്ഥാനാർഥിയെന്നാണു സൂചന.
ജൂണിൽ ശിവസേനയിലുണ്ടായ പിളർപ്പിനെത്തുടർന്ന് ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്. അടുത്തതവണ ഒരു കോൺഗ്രസ് സ്ഥാനാർഥിയെ ശിവസേന പിന്തുണയ്ക്കണമെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്ര ആവശ്യപ്പെട്ടു.
ശിവസേനാ എംഎൽഎ രമേഷ് ലാത്കെയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. രമേഷ് ലാത്കെയുടെ ഭാര്യ രുതുജ ലാത്കെയാണു ശിവസേന സ്ഥാനാർഥി. മുർജി പട്ടേൽ ആയിരിക്കും ബിജെപി സ്ഥാനാർഥിയെന്നാണു സൂചന.
ജൂണിൽ ശിവസേനയിലുണ്ടായ പിളർപ്പിനെത്തുടർന്ന് ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്. അടുത്തതവണ ഒരു കോൺഗ്രസ് സ്ഥാനാർഥിയെ ശിവസേന പിന്തുണയ്ക്കണമെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്ര ആവശ്യപ്പെട്ടു.