ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിന് ഇരയായി മ്യാൻമറിൽ കുടുങ്ങിയവരിൽ 13 ഇന്ത്യക്കാരെ തിരികെയെത്തിച്ചു.
കൂടുതൽ പേരുടെ മോചനത്തിനായി ലാവോസുമായും കംബോഡിയയുമായും നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മ്യാൻമറിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ 32 ഇന്ത്യക്കാരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്.
ഇന്നലെ രക്ഷപ്പെടുത്തിയ 13 പേരും തമിഴ്നാട്ടിലെത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന എല്ലാ രാജ്യങ്ങളോടും വിദേശകാര്യവക്താവ് അരിംഗ്ദം ബാഗ്ചി നന്ദി പറഞ്ഞു.
തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട ചില ഇന്ത്യക്കാർ അനുമതിയില്ലാതെ ആ രാജ്യത്ത് കടന്നു എന്ന പേരിൽ അവിടുത്തെ അധികൃതരുടെ കസ്റ്റഡിയിലാണ്. അവരുടെ മോചനത്തിനായുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.
കൂടുതൽ പേരുടെ മോചനത്തിനായി ലാവോസുമായും കംബോഡിയയുമായും നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മ്യാൻമറിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ 32 ഇന്ത്യക്കാരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്.
ഇന്നലെ രക്ഷപ്പെടുത്തിയ 13 പേരും തമിഴ്നാട്ടിലെത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന എല്ലാ രാജ്യങ്ങളോടും വിദേശകാര്യവക്താവ് അരിംഗ്ദം ബാഗ്ചി നന്ദി പറഞ്ഞു.
തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട ചില ഇന്ത്യക്കാർ അനുമതിയില്ലാതെ ആ രാജ്യത്ത് കടന്നു എന്ന പേരിൽ അവിടുത്തെ അധികൃതരുടെ കസ്റ്റഡിയിലാണ്. അവരുടെ മോചനത്തിനായുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.