മുംബൈ: വിമത ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുമായി വേദി പങ്കിട്ട് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ്.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സി(ബികെസി)ൽ നടന്ന ദസറ റാലിയിലാണു ഷിൻഡെയ്ക്കൊപ്പം ജയ്ദേവ് പങ്കെടുത്തത്. ജയ്ദേവുമായി അകന്നുകഴിയുന്ന ഭാര്യ സ്മിത, ഉദ്ധവിന്റെ ഏറ്റവും മൂത്ത സഹോദരൻ അന്തരിച്ച ബിന്ദുമാധവിന്റെ മകൻ നിഹാറിനൊപ്പം റാലിയിൽ പങ്കെടുത്തു.
ബാൽ താക്കറെയുടെ സഹായിയായി 27 വർഷം പ്രവർത്തിച്ച ചന്പാ സിംഗ് താപ്പയും ഷിൻഡെയുടെ റാലിയിൽ പങ്കെടുത്തു. ഷിൻഡെ ക്ഷണിച്ചതുകൊണ്ടാണ് റാലിക്കെത്തിയതെന്ന് സ്മിത മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇളയ സഹോദരനായ ഉദ്ധവുമായി ജയ്ദേവ് താക്കറെ നല്ല ബന്ധത്തിലല്ല. മധ്യമുംബൈയിലെ ശിവാജി പാർക്കിൽ ഉദ്ധവ് താക്കറെ വിഭാഗം ദസറ റാലി നടത്തി.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സി(ബികെസി)ൽ നടന്ന ദസറ റാലിയിലാണു ഷിൻഡെയ്ക്കൊപ്പം ജയ്ദേവ് പങ്കെടുത്തത്. ജയ്ദേവുമായി അകന്നുകഴിയുന്ന ഭാര്യ സ്മിത, ഉദ്ധവിന്റെ ഏറ്റവും മൂത്ത സഹോദരൻ അന്തരിച്ച ബിന്ദുമാധവിന്റെ മകൻ നിഹാറിനൊപ്പം റാലിയിൽ പങ്കെടുത്തു.
ബാൽ താക്കറെയുടെ സഹായിയായി 27 വർഷം പ്രവർത്തിച്ച ചന്പാ സിംഗ് താപ്പയും ഷിൻഡെയുടെ റാലിയിൽ പങ്കെടുത്തു. ഷിൻഡെ ക്ഷണിച്ചതുകൊണ്ടാണ് റാലിക്കെത്തിയതെന്ന് സ്മിത മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇളയ സഹോദരനായ ഉദ്ധവുമായി ജയ്ദേവ് താക്കറെ നല്ല ബന്ധത്തിലല്ല. മധ്യമുംബൈയിലെ ശിവാജി പാർക്കിൽ ഉദ്ധവ് താക്കറെ വിഭാഗം ദസറ റാലി നടത്തി.