നാഗ്പുർ: ഇന്ത്യയിൽ ഒരു പ്രത്യേക സമുദായാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്.
എല്ലാ സമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമായി വന്നിരിക്കുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഭീഷണിയിലാണെന്ന പ്രചാരണം തെറ്റാണെന്നും രേശിംഭാഗിൽ നടന്ന ആർഎസ്എസിന്റെ വിജയദശ മി ആഘോഷത്തിൽ മോഹൻ ഭാഗവത് പറഞ്ഞു.
ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെത്തന്നെ മാറ്റും. ഇന്തോനേഷ്യയും സുഡാനും സെർബിയയും ഇതിന് ഉദാഹരണമാണ്. കിഴക്കൻ തിമൂർ, ദക്ഷിണസുഡാൻ, കൊസോവോ എന്നീ രാജ്യങ്ങളുണ്ടായത് അങ്ങനെയാണ്.
രാജ്യത്തെ ക്ഷേത്രങ്ങളും ജലവിഭവങ്ങളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കൾക്കും ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ സമത്വം എന്നത് സ്വപ്നമായി അവശേഷിക്കും. സാഹോദര്യം, സമാധാനം എന്നിവയിലൂന്നിയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. അതിനാൽ ഹിന്ദുരാഷ്ട്രമെന്ന സങ്കല്പത്തിനു കൂടുതൽ കരുത്തു പകരേണ്ടതുണ്ട്. സംഘടിത ഹിന്ദുസമൂഹമാണ് ആവശ്യം.
സ്ത്രീകളുടെ ഉയർച്ചയില്ലാതെ സമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ഇംഗ്ലീഷ് ഭാഷ ജോലിയുടെ അടിസ്ഥാനയോഗ്യതയായി കാണരുത്. സർക്കാർ മാതൃഭാഷയെ പ്രോത്സാഹിക്കാനുള്ള നടപടികളെടുക്കുന്പോൾ നമ്മൾ ഒപ്പിടുന്നതും വീടുകൾക്കുമുന്നിൽ വീട്ടുപേരുകൾ ചേർക്കുന്നതും മാതൃഭാഷയിലാകണം.
ശ്രീലങ്കയിലെ പ്രതിസന്ധി, യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയ വിഷയങ്ങളും ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിൽ മോഹൻ ഭാഗവത് വിശദീകരിച്ചു. പർവതാരോഹക സന്തോഷ് യാദവ് യോഗത്തിൽ പങ്കെടുത്തു.
എല്ലാ സമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമായി വന്നിരിക്കുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഭീഷണിയിലാണെന്ന പ്രചാരണം തെറ്റാണെന്നും രേശിംഭാഗിൽ നടന്ന ആർഎസ്എസിന്റെ വിജയദശ മി ആഘോഷത്തിൽ മോഹൻ ഭാഗവത് പറഞ്ഞു.
ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെത്തന്നെ മാറ്റും. ഇന്തോനേഷ്യയും സുഡാനും സെർബിയയും ഇതിന് ഉദാഹരണമാണ്. കിഴക്കൻ തിമൂർ, ദക്ഷിണസുഡാൻ, കൊസോവോ എന്നീ രാജ്യങ്ങളുണ്ടായത് അങ്ങനെയാണ്.
രാജ്യത്തെ ക്ഷേത്രങ്ങളും ജലവിഭവങ്ങളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കൾക്കും ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ സമത്വം എന്നത് സ്വപ്നമായി അവശേഷിക്കും. സാഹോദര്യം, സമാധാനം എന്നിവയിലൂന്നിയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. അതിനാൽ ഹിന്ദുരാഷ്ട്രമെന്ന സങ്കല്പത്തിനു കൂടുതൽ കരുത്തു പകരേണ്ടതുണ്ട്. സംഘടിത ഹിന്ദുസമൂഹമാണ് ആവശ്യം.
സ്ത്രീകളുടെ ഉയർച്ചയില്ലാതെ സമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ഇംഗ്ലീഷ് ഭാഷ ജോലിയുടെ അടിസ്ഥാനയോഗ്യതയായി കാണരുത്. സർക്കാർ മാതൃഭാഷയെ പ്രോത്സാഹിക്കാനുള്ള നടപടികളെടുക്കുന്പോൾ നമ്മൾ ഒപ്പിടുന്നതും വീടുകൾക്കുമുന്നിൽ വീട്ടുപേരുകൾ ചേർക്കുന്നതും മാതൃഭാഷയിലാകണം.
ശ്രീലങ്കയിലെ പ്രതിസന്ധി, യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയ വിഷയങ്ങളും ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിൽ മോഹൻ ഭാഗവത് വിശദീകരിച്ചു. പർവതാരോഹക സന്തോഷ് യാദവ് യോഗത്തിൽ പങ്കെടുത്തു.