സ്റ്റോക്ഹോം: കാൻസർ മരുന്നുനിർമാണത്തിനു സഹായകമായ ഗവേഷണങ്ങൾ നടത്തിയ അമേരിക്കയിലെ കരോളിൻ ബെർടോസി, ബാരി ഷാർപ്ലെസ്, ഡെന്മാർക്കിലെ മോർട്ടൺ മെൽഡൽ എന്നീ ശാസ്ത്രജ്ഞർ രസതന്ത്ര നൊബേൽ പങ്കുവച്ചു. ഒരു കോടി സ്വീഡിഷ് ക്രോണർ (ഒന്പതു ലക്ഷം ഡോളർ) വരുന്ന സമ്മാനത്തുക മൂവരും പങ്കിടും.
തന്മാത്രകളെ ജീവനുള്ള കോശങ്ങളെപ്പോലെ പരസ്പരം ബന്ധിപ്പിക്കുന്ന ‘ക്ലിക് കെമിസ്ട്രി’, ബയോഓർത്തോഗണൽ വിഭാഗങ്ങളിലാണ് ഇവരുടെ ഗവേഷണം.
കോശങ്ങളെ പരിശോധിച്ച് ശരീരശാസ്ത്ര പ്രവർത്തനങ്ങൾ വിലയിരുത്തി മെച്ചപ്പെട്ട കാൻസർ മരുന്ന് ഉത്പാദിപ്പിക്കുന്നതിനു സഹായകമായിരുന്നു ഈ ഗവേഷണങ്ങൾ.
ക്ലിക് കെമിസ്ട്രി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ബാരി ഷാർപ്ലെസ് ഇതു രണ്ടാം തവണയാണു രസതന്ത്ര നൊബേൽ നേടുന്നത്. 2001ലായിരുന്നു ആദ്യത്തേത്. രണ്ടുവട്ടം നൊബേൽ നേടുന്ന അഞ്ചാമത്തെയാളാണ്. കലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ചുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്.
ബയോഓർത്തോഗണൽ കെമിസ്ട്രിക്കു തുടക്കം കുറിച്ച കരോളിൻ ബെർടോസി രസതന്ത്ര നൊബേൽ നേടുന്ന എട്ടാമത്തെ വനിതയാണ്. ജീവനുള്ള വസ്തുക്കൾക്കുള്ളിൽ അവയുടെ പ്രവർത്തനതാളം തെറ്റിക്കാതെ ക്ലിക് കെമിസ്ട്രി പ്രയോഗിക്കുന്ന വിദ്യയാണ് ബയോഓർത്തോഗണൽ കെമിസ്ട്രി. കലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ് കരോളിൻ.
മോർട്ടൺ മെൽഡൽ, യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിൽ പ്രഫസറാണ്. ഇന്നു സാഹിത്യത്തിനും നാളെ സമാധാനത്തിനുമുള്ള നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.
തന്മാത്രകളെ ജീവനുള്ള കോശങ്ങളെപ്പോലെ പരസ്പരം ബന്ധിപ്പിക്കുന്ന ‘ക്ലിക് കെമിസ്ട്രി’, ബയോഓർത്തോഗണൽ വിഭാഗങ്ങളിലാണ് ഇവരുടെ ഗവേഷണം.
കോശങ്ങളെ പരിശോധിച്ച് ശരീരശാസ്ത്ര പ്രവർത്തനങ്ങൾ വിലയിരുത്തി മെച്ചപ്പെട്ട കാൻസർ മരുന്ന് ഉത്പാദിപ്പിക്കുന്നതിനു സഹായകമായിരുന്നു ഈ ഗവേഷണങ്ങൾ.
ക്ലിക് കെമിസ്ട്രി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ബാരി ഷാർപ്ലെസ് ഇതു രണ്ടാം തവണയാണു രസതന്ത്ര നൊബേൽ നേടുന്നത്. 2001ലായിരുന്നു ആദ്യത്തേത്. രണ്ടുവട്ടം നൊബേൽ നേടുന്ന അഞ്ചാമത്തെയാളാണ്. കലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ചുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്.
ബയോഓർത്തോഗണൽ കെമിസ്ട്രിക്കു തുടക്കം കുറിച്ച കരോളിൻ ബെർടോസി രസതന്ത്ര നൊബേൽ നേടുന്ന എട്ടാമത്തെ വനിതയാണ്. ജീവനുള്ള വസ്തുക്കൾക്കുള്ളിൽ അവയുടെ പ്രവർത്തനതാളം തെറ്റിക്കാതെ ക്ലിക് കെമിസ്ട്രി പ്രയോഗിക്കുന്ന വിദ്യയാണ് ബയോഓർത്തോഗണൽ കെമിസ്ട്രി. കലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ് കരോളിൻ.
മോർട്ടൺ മെൽഡൽ, യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിൽ പ്രഫസറാണ്. ഇന്നു സാഹിത്യത്തിനും നാളെ സമാധാനത്തിനുമുള്ള നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.