സ്റ്റോക്ഹോം: അതിസൂക്ഷ്മ കണങ്ങളെക്കുറിച്ചുള്ള ശാസ്ത്രമായ ക്വാണ്ടം മെക്കാനിക്സിൽ നടത്തിയ ഗവേഷണങ്ങളിലൂടെ ഫ്രാൻസിലെ അലെയ്ൻ ആസ്പെക്റ്റ്, അമേരിക്കയിലെ ജോൺ എഫ്. ക്ലോസർ, ഓസ്ട്രിയയിലെ ആന്റൺ സീലിംഗർ എന്നീ ശാസ്ത്രജ്ഞർ ഭൗതികശാസ്ത്ര നൊബേലിന് അർഹരായി.
രണ്ടു സബ് ആറ്റോമിക കണങ്ങളെ വേർപ്പെടുത്തി എത്ര അകലത്തിൽ വച്ചാലും ഒറ്റ യൂണിറ്റിനെപ്പോലെ പെരുമാറുന്ന ക്വാണ്ടം എന്റാംഗിൾമെന്റ് എന്ന പ്രതിഭാസത്തെക്കുറിച്ചാണ് ഇവർ പഠിച്ചത്.
അതിവേഗ കംപ്യൂട്ടറുകളും പുതുതലമുറയിൽപ്പെട്ട ആശയവിനിമയ ഉപകരണങ്ങളും വികസിപ്പിക്കാൻ ഈ ഗവേഷണങ്ങൾ സഹായിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
അലെയ്ൻ ആസ്പെക്റ്റ് പാരീസ് സാക്ലേ യൂണിവേഴ്സിറ്റി, പോളിറ്റെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരീസ് എന്നിവിടങ്ങളിലും ആന്റൺ സീലിംഗർ യൂണിവേഴ്സിറ്റി ഓഫ് വിയന്നയിലും പ്രർത്തിക്കുന്നു. ജോൺ ക്ലോസർ കലിഫോർണിയയിൽ സ്വന്തം സ്ഥാപനം നടത്തുകയാണ്.
സമ്മാനത്തുകയയായ ഒരു കോടി സ്വീഡിഷ് ക്രോണർ (ഒന്പതു ലക്ഷം ഡോളർ) മൂവരും പങ്കിടും.
രണ്ടു സബ് ആറ്റോമിക കണങ്ങളെ വേർപ്പെടുത്തി എത്ര അകലത്തിൽ വച്ചാലും ഒറ്റ യൂണിറ്റിനെപ്പോലെ പെരുമാറുന്ന ക്വാണ്ടം എന്റാംഗിൾമെന്റ് എന്ന പ്രതിഭാസത്തെക്കുറിച്ചാണ് ഇവർ പഠിച്ചത്.
അതിവേഗ കംപ്യൂട്ടറുകളും പുതുതലമുറയിൽപ്പെട്ട ആശയവിനിമയ ഉപകരണങ്ങളും വികസിപ്പിക്കാൻ ഈ ഗവേഷണങ്ങൾ സഹായിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
അലെയ്ൻ ആസ്പെക്റ്റ് പാരീസ് സാക്ലേ യൂണിവേഴ്സിറ്റി, പോളിറ്റെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരീസ് എന്നിവിടങ്ങളിലും ആന്റൺ സീലിംഗർ യൂണിവേഴ്സിറ്റി ഓഫ് വിയന്നയിലും പ്രർത്തിക്കുന്നു. ജോൺ ക്ലോസർ കലിഫോർണിയയിൽ സ്വന്തം സ്ഥാപനം നടത്തുകയാണ്.
സമ്മാനത്തുകയയായ ഒരു കോടി സ്വീഡിഷ് ക്രോണർ (ഒന്പതു ലക്ഷം ഡോളർ) മൂവരും പങ്കിടും.