ന്യൂഡൽഹി: ആശ്രിതനിയമനങ്ങൾ ഒരാളുടെ അവകാശമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. അവകാശമല്ല, ആശ്രിതനിയമനങ്ങൾ പലപ്പോഴും ആനുകൂല്യമായി നൽകുന്നതാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.
കുടുംബത്തിലെ ഏക വരുമാന മാർഗം ആയിരുന്നയാൾ അകാലത്തിൽ മരിച്ചു പോകുന്പോൾ ആശ്രിതർക്കു ജോലി നൽകുന്നത് അവർക്കു പ്രതിസന്ധികളെ മറികടക്കാനായി ചെയ്യുന്ന ഒരു അടിയന്തര പരിഹാരം എന്ന നിലയ്ക്കാണെന്നും കോടതി വ്യക്തമാക്കി.
എഫ്എസിടിയിൽ ആശ്രിത നിയമനം തേടിയ വനിതയുടെ അപേക്ഷ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോ ടതി തള്ളി.
ജസ്റ്റീസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. എഫ്എസിടിയിൽ ജോലിയിലിരിക്കെ 1995ലാണ് പെണ്‍കുട്ടിയുടെ പിതാവ് മരിക്കുന്നത്. മരണസമയത്ത് ഭാര്യക്ക് സർക്കാർ ജോലി ഉണ്ടായിരുന്നതു കൊണ്ട് ആശ്രിത നിയമനത്തിന്റെ കാര്യം പരിഗണനയിൽ വന്നിരുന്നില്ല.
എന്നാൽ, മരണശേഷം 24 വർഷം കഴിഞ്ഞ് പെണ്‍കുട്ടി പിതാവിന്റെ ജോലി തനിക്ക് ലഭിക്കണം എന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ കേസിലാണ് ആശ്രിത നിയമനം അവകാശമല്ലെന്നും ആനൂകൂല്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.
കുടുംബത്തിലെ ഏക വരുമാന മാർഗം ആയിരുന്നയാൾ അകാലത്തിൽ മരിച്ചു പോകുന്പോൾ ആശ്രിതർക്കു ജോലി നൽകുന്നത് അവർക്കു പ്രതിസന്ധികളെ മറികടക്കാനായി ചെയ്യുന്ന ഒരു അടിയന്തര പരിഹാരം എന്ന നിലയ്ക്കാണെന്നും കോടതി വ്യക്തമാക്കി.
എഫ്എസിടിയിൽ ആശ്രിത നിയമനം തേടിയ വനിതയുടെ അപേക്ഷ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോ ടതി തള്ളി.
ജസ്റ്റീസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. എഫ്എസിടിയിൽ ജോലിയിലിരിക്കെ 1995ലാണ് പെണ്‍കുട്ടിയുടെ പിതാവ് മരിക്കുന്നത്. മരണസമയത്ത് ഭാര്യക്ക് സർക്കാർ ജോലി ഉണ്ടായിരുന്നതു കൊണ്ട് ആശ്രിത നിയമനത്തിന്റെ കാര്യം പരിഗണനയിൽ വന്നിരുന്നില്ല.
എന്നാൽ, മരണശേഷം 24 വർഷം കഴിഞ്ഞ് പെണ്‍കുട്ടി പിതാവിന്റെ ജോലി തനിക്ക് ലഭിക്കണം എന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ കേസിലാണ് ആശ്രിത നിയമനം അവകാശമല്ലെന്നും ആനൂകൂല്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.