ലഖിംപുർ ഖേരി: യുപിയിലെ ലഖിംപുർ ഖേരിയിലെ ടികുനിയയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ സഞ്ചരിച്ച വാഹനമിടിച്ചു നാലു കർഷകർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഒന്നാം വാർഷികം ഇന്നലെ കർഷകർ ആചരിച്ചു.
ലഖിംപുർ ഖേരി കേസ് തങ്ങൾ ഒരിക്കലും മറക്കില്ലെന്നും അജയ് മിശ്രയുടെ രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾക്കു സ്വീകാര്യമല്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. കൗടിയാല ഘട്ടിലെ ഗുരുദ്വാരയിൽ നടന്ന അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അറുന്നൂറോളം കർഷർ ചടങ്ങിൽ പങ്കെടുത്തു.
2021 ഒക്ടോബർ മൂന്നിന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശത്തിനെതിരേ പ്രതിഷേധിച്ച കർഷകരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് സഞ്ചരിച്ച വാഹനം ഇടിച്ചുകൊല്ലുകയായിരുന്നു. നാലു കർഷകരാണു കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു ബിജെപി പ്രവർത്തകരും ഒരു ഡ്രൈവറും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. തുടർന്ന് ആശിഷ് മിശ്ര അറസ്റ്റിലായി.
നവംബർ 26നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പ്രക്ഷോഭത്തിൽ, അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്നു രാകേഷ് ടികായത് പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ജയിലിലായ നാലു കർഷകരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതം ടികായത് ധനസഹായം പ്രഖ്യാപിച്ചു.
ലഖിംപുർ ഖേരി കേസ് തങ്ങൾ ഒരിക്കലും മറക്കില്ലെന്നും അജയ് മിശ്രയുടെ രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾക്കു സ്വീകാര്യമല്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. കൗടിയാല ഘട്ടിലെ ഗുരുദ്വാരയിൽ നടന്ന അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അറുന്നൂറോളം കർഷർ ചടങ്ങിൽ പങ്കെടുത്തു.
2021 ഒക്ടോബർ മൂന്നിന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശത്തിനെതിരേ പ്രതിഷേധിച്ച കർഷകരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് സഞ്ചരിച്ച വാഹനം ഇടിച്ചുകൊല്ലുകയായിരുന്നു. നാലു കർഷകരാണു കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു ബിജെപി പ്രവർത്തകരും ഒരു ഡ്രൈവറും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. തുടർന്ന് ആശിഷ് മിശ്ര അറസ്റ്റിലായി.
നവംബർ 26നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പ്രക്ഷോഭത്തിൽ, അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്നു രാകേഷ് ടികായത് പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ജയിലിലായ നാലു കർഷകരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതം ടികായത് ധനസഹായം പ്രഖ്യാപിച്ചു.