ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മഹാരാഷ്ട്ര, ബിഹാർ, ഹരിയാന, തെലുങ്കാന, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ ആദംപൂർ, തെലുങ്കാനയിലെ മുനുഗോഡ്, ഉത്തർപ്രദേശിലെ ഗോലാ ഗൊക്രാന്നാഥ്, ഒഡിഷയിലെ ധാംനഗർ എന്നീ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് പിന്നാലെ 14 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ ആറിനാണ് വോട്ടെണ്ണൽ.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ ആദംപൂർ, തെലുങ്കാനയിലെ മുനുഗോഡ്, ഉത്തർപ്രദേശിലെ ഗോലാ ഗൊക്രാന്നാഥ്, ഒഡിഷയിലെ ധാംനഗർ എന്നീ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് പിന്നാലെ 14 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ ആറിനാണ് വോട്ടെണ്ണൽ.