സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സാന്റേ പേബുവിന്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾക്കാണ് അറുപത്തിയേഴുകാരനായ സാന്റേയെ പുരസ്കാരത്തിനർഹനാക്കിയത്.
ഹോമിനിൻസി (നിയാണ്ടർതാൽ, ഡെനിസോവൻസ്) ൽനിന്ന് ആധുനിക മനുഷ്യനി (ഹോമോസാപ്പിയൻസ്) ലേക്കുള്ള പരിണാമത്തെക്കുറിച്ചാണു സാന്റേ പഠനം നടത്തിയത്. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ കണ്ടെത്തലുകൾ കാരണമായി.
1982ൽ നൊബേൽ സമ്മാനം നേടിയ സുൺ ബെർഗ്സ്ട്രോമിന്റെ മകനാണ് സാന്റേ. എട്ടാം തവണയാണ് ഒരു നൊബേൽ സമ്മാനജേതാവിന്റെ മകനോ മകളോ നൊബേൽ പുരസ്കാരം നേടുന്നത്. ഒരിക്കൽ മാത്രം പിതാവും മകനും ഒരുമിച്ച് പുരസ്കാരം നേടി. 1915ൽ സർ വില്യം ഹെന്റി ബ്രാഗ്, മകൻ വില്യം ലോറൻസ് ബ്രാഗ് എന്നിവരാണ് ഭൗതികശാസ്ത്രത്തിൽ ഒരുമിച്ചു പുരസ്കാരം നേടിയത്.
ഇന്ന് ഭൗതികശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനും വ്യാഴാഴ്ച സാഹിത്യത്തിനും നൊബേൽ പുരസ്കാരം പ്രഖ്യാപിക്കും. സമാധാനത്തിനുള്ള പുരസ്കാരം വെള്ളിയാഴ്ചയും സാന്പത്തികശാസ്ത്ര പുരസ്കാരം ഈ മാസം പത്തിനുമാണു പ്രഖ്യാപിക്കുക. ഒന്പതു ലക്ഷം അമേരിക്കൻ ഡോളറാണു പുരസ്കാരം.
ഹോമിനിൻസി (നിയാണ്ടർതാൽ, ഡെനിസോവൻസ്) ൽനിന്ന് ആധുനിക മനുഷ്യനി (ഹോമോസാപ്പിയൻസ്) ലേക്കുള്ള പരിണാമത്തെക്കുറിച്ചാണു സാന്റേ പഠനം നടത്തിയത്. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ കണ്ടെത്തലുകൾ കാരണമായി.
1982ൽ നൊബേൽ സമ്മാനം നേടിയ സുൺ ബെർഗ്സ്ട്രോമിന്റെ മകനാണ് സാന്റേ. എട്ടാം തവണയാണ് ഒരു നൊബേൽ സമ്മാനജേതാവിന്റെ മകനോ മകളോ നൊബേൽ പുരസ്കാരം നേടുന്നത്. ഒരിക്കൽ മാത്രം പിതാവും മകനും ഒരുമിച്ച് പുരസ്കാരം നേടി. 1915ൽ സർ വില്യം ഹെന്റി ബ്രാഗ്, മകൻ വില്യം ലോറൻസ് ബ്രാഗ് എന്നിവരാണ് ഭൗതികശാസ്ത്രത്തിൽ ഒരുമിച്ചു പുരസ്കാരം നേടിയത്.
ഇന്ന് ഭൗതികശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനും വ്യാഴാഴ്ച സാഹിത്യത്തിനും നൊബേൽ പുരസ്കാരം പ്രഖ്യാപിക്കും. സമാധാനത്തിനുള്ള പുരസ്കാരം വെള്ളിയാഴ്ചയും സാന്പത്തികശാസ്ത്ര പുരസ്കാരം ഈ മാസം പത്തിനുമാണു പ്രഖ്യാപിക്കുക. ഒന്പതു ലക്ഷം അമേരിക്കൻ ഡോളറാണു പുരസ്കാരം.