കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിനു സമീപമുള്ള കോച്ചിംഗ് സെന്ററിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 46 പെണ്‍കുട്ടികളടക്കം 53 പേരെന്ന് ഐക്യരാഷ്ട്രസഭ.
വെള്ളിയാഴ്ചയായിരുന്നു ഷിയാ വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലയിൽ ആക്രമണമുണ്ടായത്. സർവകലാശാല പ്രവേശനത്തിനുള്ള പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ടവരിലേറെയും. 110 പേർക്കു പരിക്കേറ്റു.
25 പേർ മാത്രമാണു കൊല്ലപ്പെട്ടതെന്നാണു താലിബാൻ നേതൃത്വം പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഷിയാ വിഭാഗക്കാർക്കു നേരേ നിരന്തരം ആക്രമണം നടത്തിവരുന്നു. താലിബാൻകാരെയും ഐഎസ് ഭീകരർ ആക്രമിക്കുന്നു.
വെള്ളിയാഴ്ചയായിരുന്നു ഷിയാ വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലയിൽ ആക്രമണമുണ്ടായത്. സർവകലാശാല പ്രവേശനത്തിനുള്ള പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ടവരിലേറെയും. 110 പേർക്കു പരിക്കേറ്റു.
25 പേർ മാത്രമാണു കൊല്ലപ്പെട്ടതെന്നാണു താലിബാൻ നേതൃത്വം പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഷിയാ വിഭാഗക്കാർക്കു നേരേ നിരന്തരം ആക്രമണം നടത്തിവരുന്നു. താലിബാൻകാരെയും ഐഎസ് ഭീകരർ ആക്രമിക്കുന്നു.