ജമ്മു: കാഷ്മീരിലെ ഉധംപുർ പട്ടണത്തിൽ ബുധനാഴ്ചമുണ്ടായ ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയാണെന്നു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസുകളിൽ ഒന്പതു മണിക്കൂറിനിടെ രണ്ടു സ്ഫോടനമാണുണ്ടായത്. ആദ്യ സ്ഫോടനത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാഷ്മീർ സന്ദർശിക്കാനിരിക്കേയായിരുന്നു സ്ഫോടനം.
അഞ്ച് ഐഇഡികളുമായി ഒരു ഭീകരനെ പിടികൂടിയതിൽനിന്നാണ് ഉധംപുർ സ്ഫോടനത്തിന്റെ ഉത്തരവാദികളെക്കുറിച്ച് അറിഞ്ഞത്. അസ്ലം ഷേക്ക് എന്നയാളാണു സ്ഫോടനം നടത്തിയത്.
ഖുബൈബ് എന്നറിയപ്പെടുന്ന ലഷ്കർ ഭീകരൻ അമിൻ ഭട്ട് ആണ് അസ്ലമിനെ ആക്രമണത്തിനു നിയോഗിച്ചത്. ആക്രമണശേഷം ഷേക്ക് ഉൾപ്പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഷേക്കിന്റെ പക്കലുണ്ടായിരുന്ന അഞ്ച് ഐഇഡികളും സ്റ്റിക്കി ബോംബുകളും പോലീസ് പിടിച്ചെടുത്തു.
അഞ്ച് ഐഇഡികളുമായി ഒരു ഭീകരനെ പിടികൂടിയതിൽനിന്നാണ് ഉധംപുർ സ്ഫോടനത്തിന്റെ ഉത്തരവാദികളെക്കുറിച്ച് അറിഞ്ഞത്. അസ്ലം ഷേക്ക് എന്നയാളാണു സ്ഫോടനം നടത്തിയത്.
ഖുബൈബ് എന്നറിയപ്പെടുന്ന ലഷ്കർ ഭീകരൻ അമിൻ ഭട്ട് ആണ് അസ്ലമിനെ ആക്രമണത്തിനു നിയോഗിച്ചത്. ആക്രമണശേഷം ഷേക്ക് ഉൾപ്പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഷേക്കിന്റെ പക്കലുണ്ടായിരുന്ന അഞ്ച് ഐഇഡികളും സ്റ്റിക്കി ബോംബുകളും പോലീസ് പിടിച്ചെടുത്തു.