ന്യൂഡൽഹി: സുസ്ലോൺ എനർജി സ്ഥാപകൻ തുൾസി ആർ. തന്തി(64) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം അഹമ്മദാബാദിൽനിന്നു പൂനയിലേക്കുള്ള യാത്രയ്ക്കിടെ ഇദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായി. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു.
ഇന്ത്യയുടെ "വിൻഡ് മാൻ' എന്നാണ് തുൾസി തന്തി അറിയപ്പെടുന്നത്. ഇന്ത്യയിൽ വിൻഡ് എനർജി ബിസിനസിന്റെ തുടക്കക്കാരിലൊരാളാണ് ഇദ്ദേഹം. 1995ലാണു തുൾസി തന്തി സുസ്ലോൺ കന്പനി സ്ഥാപിച്ചത്. തന്തിയുടെ നേതൃത്വത്തിൽ സുസ്ലോൺ എനർജി വൻ വളർച്ച കൈവരിച്ചു. 8535.9 കോടി രൂപയാണു ഇപ്പോൾ കന്പനിയുടെ മൂല്യം. ഇന്ത്യയിൽ 33 ശതമാനം വിപണിവിഹിതമുള്ള കന്പനിക്ക് 17 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 1958ൽ ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു തുൾസി തന്തിയുടെ ജനനം.
ഇന്ത്യയുടെ "വിൻഡ് മാൻ' എന്നാണ് തുൾസി തന്തി അറിയപ്പെടുന്നത്. ഇന്ത്യയിൽ വിൻഡ് എനർജി ബിസിനസിന്റെ തുടക്കക്കാരിലൊരാളാണ് ഇദ്ദേഹം. 1995ലാണു തുൾസി തന്തി സുസ്ലോൺ കന്പനി സ്ഥാപിച്ചത്. തന്തിയുടെ നേതൃത്വത്തിൽ സുസ്ലോൺ എനർജി വൻ വളർച്ച കൈവരിച്ചു. 8535.9 കോടി രൂപയാണു ഇപ്പോൾ കന്പനിയുടെ മൂല്യം. ഇന്ത്യയിൽ 33 ശതമാനം വിപണിവിഹിതമുള്ള കന്പനിക്ക് 17 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 1958ൽ ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു തുൾസി തന്തിയുടെ ജനനം.