ലക്നോ: ആരോഗ്യനില വഷളായതിനെത്തുടർന്ന് ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. സഹോദരൻ ശിവപാൽ സിംഗ് യാദവ് ഉൾപ്പെടെ ബന്ധുക്കൾ ആശുപത്രിയിൽ തുടരുകയാണ്. മകനും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ലക്നോയിൽ നിന്ന് ഇന്നലെ ഡൽഹിയിലേക്കു തിരിക്കുകയും ചെയ്തു.
ഡോ.നിതിൻ സൂദ്, ഡോ.സുശിൽ കഠാരിയ എന്നിവരുടെ നേതൃത്വത്തിലാണ് 82 കാരനായ മുലായത്തിന്റെ ചികിത്സയെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 22 മുതൽ മേദാന്തയിൽ ചികിത്സയിലാണ് മുലായം.
ഡോ.നിതിൻ സൂദ്, ഡോ.സുശിൽ കഠാരിയ എന്നിവരുടെ നേതൃത്വത്തിലാണ് 82 കാരനായ മുലായത്തിന്റെ ചികിത്സയെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 22 മുതൽ മേദാന്തയിൽ ചികിത്സയിലാണ് മുലായം.