പാറ്റ്ന: സ്വന്തം വകുപ്പിലെ അഴിമതിയെ പരസ്യമായി വിമർശിച്ച ബിഹാറിലെ കൃഷിമന്ത്രി സുധാകർ സിംഗ് ഒടുവിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനു രാജിക്കത്ത് നൽകി.
എന്നാൽ രാജിക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രിയുടെ പിതാവും ആർജെഡി സംസ്ഥാന അധ്യക്ഷനുമായ ജഗനന്ദ് സിംഗ് പറഞ്ഞു. കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലാണ് കൃഷിവകുപ്പിലെ അഴിമതിക്കാർക്കെതിരേ മന്ത്രി രൂക്ഷവിമർശനമുയർത്തിയത്. വകുപ്പ് മുഴുവൻ കള്ളന്മാരാണെന്നു പറഞ്ഞ മന്ത്രി അവരുടെ നേതാവ് താനാണെന്ന കുറ്റസമ്മതവും നടത്തിയിരുന്നു.
എന്നാൽ രാജിക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രിയുടെ പിതാവും ആർജെഡി സംസ്ഥാന അധ്യക്ഷനുമായ ജഗനന്ദ് സിംഗ് പറഞ്ഞു. കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലാണ് കൃഷിവകുപ്പിലെ അഴിമതിക്കാർക്കെതിരേ മന്ത്രി രൂക്ഷവിമർശനമുയർത്തിയത്. വകുപ്പ് മുഴുവൻ കള്ളന്മാരാണെന്നു പറഞ്ഞ മന്ത്രി അവരുടെ നേതാവ് താനാണെന്ന കുറ്റസമ്മതവും നടത്തിയിരുന്നു.