ന്യൂഡൽഹി: പ്രകൃതിവാതകത്തിന്റെ വില വർധിച്ചു. ആഗോളതലത്തിലെ വിലക്കയറ്റത്തിന് ആനുപാതികമായി വിലയിൽ ഒറ്റയടിക്ക് 40 ശതമാനം വർധനയാണ് പെട്രോളിയം മന്ത്രാലയം നിശ്ചയിച്ചത്. ഇതോടെ സിഎൻജിക്കും പൈപ്പ് വഴിയുള്ള ഗ്യാസിനും വില കൂടും. 2019നു ശേഷം മൂന്നാം തവണയാണ് രാജ്യത്ത് വാതകവില ഉയർത്തുന്നത്.
ഇതോടെ ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സിഎൻജിക്കും പൈപ്പ്ലൈൻ ഗ്യാസിനും ഉടൻ വിലകൂടും. വൈദ്യുതി, വളം ഉത്പാദനച്ചെലവും വർധിക്കും. സബ്സിഡി ലഭ്യമാകുന്നതിനാൽ വളം ഉത്പാദന ചെലവിലെ വർധന സാധാരണക്കാരെ നേരിട്ടു ബാധിക്കില്ല.
ഒഎൻജിസിയുടെയും ഓയിൽ ഇന്ത്യയുടെയും ഫീൽഡുകളിൽ ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ വില ശനിയാഴ്ച യൂണിറ്റിന് 6.1 ഡോളറിൽനിന്ന് 8.57 ഡോളറായി വർധിച്ചു. റിലയൻസ്-ബിപിആന്ധ്രയിൽനിന്ന് ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെെ വില യൂണിറ്റിന് 9.92 ഡോളറിൽനിന്ന് 12.46 ഡോളറായും ഉയർത്തിയിട്ടുണ്ട്.
റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അനിശ്ചിതത്വമാണ് ആഗോളതലത്തിൽ നിരക്ക് ഉയരാനുള്ള കാരണം. ഗ്യാസ് ട്രാൻസ്പോട്ടറുകളുടെ ക്ഷാമത്തെ തുടർന്ന് വിതരണത്തിലുണ്ടായ ക്ഷാമവും തിരിച്ചടിയാണ്.
ഇതോടെ ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സിഎൻജിക്കും പൈപ്പ്ലൈൻ ഗ്യാസിനും ഉടൻ വിലകൂടും. വൈദ്യുതി, വളം ഉത്പാദനച്ചെലവും വർധിക്കും. സബ്സിഡി ലഭ്യമാകുന്നതിനാൽ വളം ഉത്പാദന ചെലവിലെ വർധന സാധാരണക്കാരെ നേരിട്ടു ബാധിക്കില്ല.
ഒഎൻജിസിയുടെയും ഓയിൽ ഇന്ത്യയുടെയും ഫീൽഡുകളിൽ ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ വില ശനിയാഴ്ച യൂണിറ്റിന് 6.1 ഡോളറിൽനിന്ന് 8.57 ഡോളറായി വർധിച്ചു. റിലയൻസ്-ബിപിആന്ധ്രയിൽനിന്ന് ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെെ വില യൂണിറ്റിന് 9.92 ഡോളറിൽനിന്ന് 12.46 ഡോളറായും ഉയർത്തിയിട്ടുണ്ട്.
റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അനിശ്ചിതത്വമാണ് ആഗോളതലത്തിൽ നിരക്ക് ഉയരാനുള്ള കാരണം. ഗ്യാസ് ട്രാൻസ്പോട്ടറുകളുടെ ക്ഷാമത്തെ തുടർന്ന് വിതരണത്തിലുണ്ടായ ക്ഷാമവും തിരിച്ചടിയാണ്.