ദുബായ്: ഇറാനിൽ ആയുധധാരികളായ വിഘടനവാദികൾ പോലീസ് സ്റ്റേഷനുനേരേ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നു പേർ ഇറാൻ റെവലൂഷണറി ഗാർഡ് അംഗങ്ങളാണ്.
തെക്കുകിഴക്കൻ ഇറാനിലെ സഹേദാൻ നഗരത്തിൽ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിസ്താൻ, ബലൂച്ചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാ സൈന്യത്തിനു നേരേ ബലൂച്ചിസ്ഥാൻ വിഘടനവാദികളുടെ നേതൃത്വത്തിൽ ആക്രമണം നടക്കാറുണ്ട്. റെവലൂഷണറി ഗാർഡ് കേണൽ ഹമീദ്രേസ ഹാഷിമിയും കൊല്ലപ്പെട്ടവരിൽ പെടുന്നു.
തെക്കുകിഴക്കൻ ഇറാനിലെ സഹേദാൻ നഗരത്തിൽ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിസ്താൻ, ബലൂച്ചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാ സൈന്യത്തിനു നേരേ ബലൂച്ചിസ്ഥാൻ വിഘടനവാദികളുടെ നേതൃത്വത്തിൽ ആക്രമണം നടക്കാറുണ്ട്. റെവലൂഷണറി ഗാർഡ് കേണൽ ഹമീദ്രേസ ഹാഷിമിയും കൊല്ലപ്പെട്ടവരിൽ പെടുന്നു.