സെബി മാത്യു
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കും നാടകങ്ങൾക്കും ഒടുവിൽ കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ മല്ലികാർജുൻ ഖാർഗെ - ശശി തരൂർ നേർക്കുനേർ പോരാട്ടം. ഇരുനേതാക്കളും ഇന്നലെ കോണ്ഗ്രസ് ആസ്ഥാനത്തെത്തി പത്രിക നൽകി.
മുതിർന്ന പാർട്ടി നേതാക്കളായ എ.കെ. ആന്റണി, അശോക് ഗെഹ്ലോട്ട്, ദിഗ്വിജയ് സിംഗ്, പ്രമോദ് തിവാരി, പി.എൽ. പുനിയ, പവൻ കുമാർ ബൻസൽ, മുകുൾ വാസ്നിക് തുടങ്ങിയവർ ഖാർഗെയെ പിന്തുണച്ചു. ജി 23 നേതാക്കളായ ആനന്ദ് ശർമയും മനീഷ് തിവാരിയും ഖാർഗെയെ പിന്തുണച്ചു.
അതേസമയം, കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ അറുപതിലധികം നേതാക്കളാണ് തരൂരിനെ പിന്തുണച്ചത്. കേരളത്തിൽനിന്നു മാത്രം പതിനഞ്ച് നേതാക്കളാണ് തരൂരിനെ പിന്തുണച്ച് ഒപ്പുവച്ചിരിക്കുന്നത്. അഞ്ചു സെറ്റ് പത്രികയാണ് തരൂർ സമർപ്പിച്ചത്.
ജാർഖണ്ഡിൽനിന്നുള്ള കോണ്ഗ്രസ് നേതാവ് കെ.എൻ. ത്രിപാഠിയും പത്രിക സമർപ്പിച്ചു. കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധികുടുംബം നിഷ്പക്ഷമായി നിലകൊള്ളുമെന്നാണ് സോണിയ ഗാന്ധി നൽകിയിരിക്കുന്ന ഉറപ്പെന്നാണ് തരൂർ വ്യക്തമാക്കിയത്.
മുതിർന്ന നേതാവായിരുന്ന ദിഗ്വിജയ് സിംഗ് ഒൗദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു മുൻ തീരുമാനം. അതിനിടെ മുകുൾ വാസ്നിക്കിന്റെ പേരും ഉയർന്നുവന്നു.
നേരത്തേ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന അശോക് ഗെഹ്ലോട്ട് രാജസ്ഥാന്റെ കടിഞ്ഞാണ് കൈവിടാതെയും സച്ചിൻ പൈലറ്റിനു വിട്ടുകൊടുക്കാതെയും ഇരുന്നതോടെ ഹൈക്കമാൻഡിന് അനഭിമതനാകുകയായിരുന്നു. അതോടെയാണ് ദിഗ്വിജയ് സിംഗിന്റെ പേര് ഉയർന്നുവന്നത്.
പൊടുന്നനെയാണ് സർവസമ്മതനും മുതിർന്ന നേതാവും എന്ന നിലയിൽ മല്ലികാർജുൻ ഖാർഗെയെ ഹൈക്കമാൻഡ് മുന്നോട്ടു വച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവാണ് ഖാർഗെ. ഇക്കാര്യത്തിൽ ഗാന്ധികുടുംബത്തിന്റെ തീരുമാനം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെയെ അറിയിക്കുകയായിരുന്നു. ‘ഒരു വ്യക്തി ഒരു സ്ഥാനം’ എന്ന പാർട്ടി നയം പാലിച്ചുകൊണ്ട് ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്നാണു വിവരം.
എൺപതു വയസ് പിന്നിട്ട ഖാർഗെ പ്രസിഡന്റാകുന്നത് ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾക്കു വിരുദ്ധമാണെന്ന് ഇതിനോടകംതന്നെ പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇതും ന്യൂജനറേഷൻ പ്രചാരണ തന്ത്രങ്ങളും തരൂരിന് തുണയായേക്കും. പതിവിൽനിന്നു മാറി പ്രതികരണങ്ങളൊക്കെ തരൂർ ഹിന്ദിയിലുമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച നാമനിർദേശപത്രിക വാങ്ങിയ ദിഗ്വിജയ് സിംഗ് ഇന്നലെ മത്സരത്തിൽനിന്നു പിന്മാറി. മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പിൻമാറ്റം.
മുതിർന്ന നേതാക്കൾ ചേർന്നാണ് മല്ലികാർജുൻ ഖാർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതെന്ന് കടുംപിടിത്തം കാരണം കളമൊഴിയേണ്ടി വന്ന അശോക് ഗെഹ്ലോട്ടും പറഞ്ഞു.
കുട്ടിക്കാലം മുതൽ കോണ്ഗ്രസ് ആശയങ്ങളോട് ചേർന്നു പ്രവർത്തിച്ചതാണ് തന്റെ പാരന്പര്യമെന്ന് പത്രിക നൽകിയ ശേഷം ഖാർഗെ പറഞ്ഞു. മത്സരരംഗത്ത് തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സച്ചിൻ പൈലറ്റിന്റെ അനുകൂലികൾ എഐസിസി ആസ്ഥാനത്ത് അശോക് ഗെഹ്ലോട്ടിനെതിരേ മുദ്രാവാക്യം വിളിച്ചു രംഗത്തുവന്നു.
പാർട്ടിയെ നവീകരിക്കും: തരൂർ
ന്യൂഡൽഹി: പത്രിക സമർപ്പിച്ച ശേഷം ശശി തരൂർ പ്രകടനപത്രികയും പുറത്തുവിട്ടു. പാർട്ടിയെ നവീകരിക്കാനുള്ള നിർദേശങ്ങളാണു പ്രകടനപത്രികയിലുള്ളത്.
തോൽവിയോ ജയമോ പ്രശ്നമല്ലെന്നും കോണ്ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ടെന്നും തരൂർ പറഞ്ഞു. പാർട്ടി പ്രവർത്തകരെ വഞ്ചിക്കില്ല. ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നത് തുടരും. സ്ത്രീകൾക്കും യുവജനങ്ങൾക്കും പാർട്ടിയിൽ പങ്കാളിത്തം ഉറപ്പാക്കും. ജി23 യുടെ സ്ഥാനാർഥിയായല്ല താൻ മത്സരിക്കുന്നത്.
മല്ലികാർജുൻ ഖാർഗെയെ കോണ്ഗ്രസിന്റെ ഭീഷ്മ പിതാമഹൻ എന്നാണ് തരൂർ വിശേഷിപ്പിച്ചത്.
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കും നാടകങ്ങൾക്കും ഒടുവിൽ കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ മല്ലികാർജുൻ ഖാർഗെ - ശശി തരൂർ നേർക്കുനേർ പോരാട്ടം. ഇരുനേതാക്കളും ഇന്നലെ കോണ്ഗ്രസ് ആസ്ഥാനത്തെത്തി പത്രിക നൽകി.
മുതിർന്ന പാർട്ടി നേതാക്കളായ എ.കെ. ആന്റണി, അശോക് ഗെഹ്ലോട്ട്, ദിഗ്വിജയ് സിംഗ്, പ്രമോദ് തിവാരി, പി.എൽ. പുനിയ, പവൻ കുമാർ ബൻസൽ, മുകുൾ വാസ്നിക് തുടങ്ങിയവർ ഖാർഗെയെ പിന്തുണച്ചു. ജി 23 നേതാക്കളായ ആനന്ദ് ശർമയും മനീഷ് തിവാരിയും ഖാർഗെയെ പിന്തുണച്ചു.
അതേസമയം, കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ അറുപതിലധികം നേതാക്കളാണ് തരൂരിനെ പിന്തുണച്ചത്. കേരളത്തിൽനിന്നു മാത്രം പതിനഞ്ച് നേതാക്കളാണ് തരൂരിനെ പിന്തുണച്ച് ഒപ്പുവച്ചിരിക്കുന്നത്. അഞ്ചു സെറ്റ് പത്രികയാണ് തരൂർ സമർപ്പിച്ചത്.
ജാർഖണ്ഡിൽനിന്നുള്ള കോണ്ഗ്രസ് നേതാവ് കെ.എൻ. ത്രിപാഠിയും പത്രിക സമർപ്പിച്ചു. കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധികുടുംബം നിഷ്പക്ഷമായി നിലകൊള്ളുമെന്നാണ് സോണിയ ഗാന്ധി നൽകിയിരിക്കുന്ന ഉറപ്പെന്നാണ് തരൂർ വ്യക്തമാക്കിയത്.
മുതിർന്ന നേതാവായിരുന്ന ദിഗ്വിജയ് സിംഗ് ഒൗദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു മുൻ തീരുമാനം. അതിനിടെ മുകുൾ വാസ്നിക്കിന്റെ പേരും ഉയർന്നുവന്നു.
നേരത്തേ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന അശോക് ഗെഹ്ലോട്ട് രാജസ്ഥാന്റെ കടിഞ്ഞാണ് കൈവിടാതെയും സച്ചിൻ പൈലറ്റിനു വിട്ടുകൊടുക്കാതെയും ഇരുന്നതോടെ ഹൈക്കമാൻഡിന് അനഭിമതനാകുകയായിരുന്നു. അതോടെയാണ് ദിഗ്വിജയ് സിംഗിന്റെ പേര് ഉയർന്നുവന്നത്.
പൊടുന്നനെയാണ് സർവസമ്മതനും മുതിർന്ന നേതാവും എന്ന നിലയിൽ മല്ലികാർജുൻ ഖാർഗെയെ ഹൈക്കമാൻഡ് മുന്നോട്ടു വച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവാണ് ഖാർഗെ. ഇക്കാര്യത്തിൽ ഗാന്ധികുടുംബത്തിന്റെ തീരുമാനം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെയെ അറിയിക്കുകയായിരുന്നു. ‘ഒരു വ്യക്തി ഒരു സ്ഥാനം’ എന്ന പാർട്ടി നയം പാലിച്ചുകൊണ്ട് ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്നാണു വിവരം.
എൺപതു വയസ് പിന്നിട്ട ഖാർഗെ പ്രസിഡന്റാകുന്നത് ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾക്കു വിരുദ്ധമാണെന്ന് ഇതിനോടകംതന്നെ പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇതും ന്യൂജനറേഷൻ പ്രചാരണ തന്ത്രങ്ങളും തരൂരിന് തുണയായേക്കും. പതിവിൽനിന്നു മാറി പ്രതികരണങ്ങളൊക്കെ തരൂർ ഹിന്ദിയിലുമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച നാമനിർദേശപത്രിക വാങ്ങിയ ദിഗ്വിജയ് സിംഗ് ഇന്നലെ മത്സരത്തിൽനിന്നു പിന്മാറി. മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പിൻമാറ്റം.
മുതിർന്ന നേതാക്കൾ ചേർന്നാണ് മല്ലികാർജുൻ ഖാർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതെന്ന് കടുംപിടിത്തം കാരണം കളമൊഴിയേണ്ടി വന്ന അശോക് ഗെഹ്ലോട്ടും പറഞ്ഞു.
കുട്ടിക്കാലം മുതൽ കോണ്ഗ്രസ് ആശയങ്ങളോട് ചേർന്നു പ്രവർത്തിച്ചതാണ് തന്റെ പാരന്പര്യമെന്ന് പത്രിക നൽകിയ ശേഷം ഖാർഗെ പറഞ്ഞു. മത്സരരംഗത്ത് തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സച്ചിൻ പൈലറ്റിന്റെ അനുകൂലികൾ എഐസിസി ആസ്ഥാനത്ത് അശോക് ഗെഹ്ലോട്ടിനെതിരേ മുദ്രാവാക്യം വിളിച്ചു രംഗത്തുവന്നു.
പാർട്ടിയെ നവീകരിക്കും: തരൂർ
ന്യൂഡൽഹി: പത്രിക സമർപ്പിച്ച ശേഷം ശശി തരൂർ പ്രകടനപത്രികയും പുറത്തുവിട്ടു. പാർട്ടിയെ നവീകരിക്കാനുള്ള നിർദേശങ്ങളാണു പ്രകടനപത്രികയിലുള്ളത്.
തോൽവിയോ ജയമോ പ്രശ്നമല്ലെന്നും കോണ്ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ടെന്നും തരൂർ പറഞ്ഞു. പാർട്ടി പ്രവർത്തകരെ വഞ്ചിക്കില്ല. ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നത് തുടരും. സ്ത്രീകൾക്കും യുവജനങ്ങൾക്കും പാർട്ടിയിൽ പങ്കാളിത്തം ഉറപ്പാക്കും. ജി23 യുടെ സ്ഥാനാർഥിയായല്ല താൻ മത്സരിക്കുന്നത്.
മല്ലികാർജുൻ ഖാർഗെയെ കോണ്ഗ്രസിന്റെ ഭീഷ്മ പിതാമഹൻ എന്നാണ് തരൂർ വിശേഷിപ്പിച്ചത്.