ന്യൂഡൽഹി: വ്യാജ ഉത്പന്നങ്ങളെ തിരിച്ചറിയുന്നതിനായി മരുന്നുകൾക്കു ബാർകോഡോ ക്യൂആർ കോഡോ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചന.
രാജ്യത്ത് വ്യാജമരുന്നുകളെ നിയന്ത്രിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന്റെ ഭാഗമായാണിത്. ലോകത്ത് വിറ്റഴിയുന്ന വ്യാജമരുന്നുകളിൽ 35 ശതമാനവും ഇന്ത്യയിൽനിന്നുള്ളവയാണെന്നു നേരത്തെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
തയാറെടുപ്പുകളെല്ലാം പൂർത്തിയായെന്നും ബാർകോഡ് നിർബന്ധമാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മരുന്നുകന്പനികൾക്കു നിർദേശം നൽകുമെന്നു സർക്കാർവൃത്തങ്ങൾ സൂചന നൽകി. നിർബന്ധിത ചട്ടമായതിനാൽ തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ടവയ്ക്കാകും ബാർകോഡ്. തുടർന്ന് മരുന്നു നിർമാണമേഖലയിൽ സന്പൂർണമാക്കും.
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മുന്നൂറോളം മരുന്നുകൾക്കായിരിക്കും ആദ്യഘട്ടത്തിൽ ബാർകോഡ് നിർബന്ധമാക്കുക. അലിഗ്ര, ഡോളോ, ഓഗ്മെന്റിൻ, സാരിഡോൺ, കാൽപോൾ, തൈറോനോം ഉൾപ്പെടെയുള്ള ആദ്യപട്ടികയിലുണ്ട്. തുടർന്ന് മുഴുവൻ മരുന്നുകൾക്കും ഇവ നിർബന്ധമാക്കും. മരുന്നുവ്യവസായത്തിനുമാത്രമായി ഏകീകൃത ബാർകോഡ് കൊണ്ടുവരുന്നതിന് കേന്ദ്രീകൃത ഡാറ്റാബേസിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
രാജ്യത്ത് വ്യാജമരുന്നുകളെ നിയന്ത്രിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന്റെ ഭാഗമായാണിത്. ലോകത്ത് വിറ്റഴിയുന്ന വ്യാജമരുന്നുകളിൽ 35 ശതമാനവും ഇന്ത്യയിൽനിന്നുള്ളവയാണെന്നു നേരത്തെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
തയാറെടുപ്പുകളെല്ലാം പൂർത്തിയായെന്നും ബാർകോഡ് നിർബന്ധമാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മരുന്നുകന്പനികൾക്കു നിർദേശം നൽകുമെന്നു സർക്കാർവൃത്തങ്ങൾ സൂചന നൽകി. നിർബന്ധിത ചട്ടമായതിനാൽ തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ടവയ്ക്കാകും ബാർകോഡ്. തുടർന്ന് മരുന്നു നിർമാണമേഖലയിൽ സന്പൂർണമാക്കും.
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മുന്നൂറോളം മരുന്നുകൾക്കായിരിക്കും ആദ്യഘട്ടത്തിൽ ബാർകോഡ് നിർബന്ധമാക്കുക. അലിഗ്ര, ഡോളോ, ഓഗ്മെന്റിൻ, സാരിഡോൺ, കാൽപോൾ, തൈറോനോം ഉൾപ്പെടെയുള്ള ആദ്യപട്ടികയിലുണ്ട്. തുടർന്ന് മുഴുവൻ മരുന്നുകൾക്കും ഇവ നിർബന്ധമാക്കും. മരുന്നുവ്യവസായത്തിനുമാത്രമായി ഏകീകൃത ബാർകോഡ് കൊണ്ടുവരുന്നതിന് കേന്ദ്രീകൃത ഡാറ്റാബേസിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.