ചെന്നൈ: തമിഴ്നാട്ടിൽ നാളെ നടത്താനിരുന്ന റൂട്ട്മാർച്ച് നവംബർ ആറിന് നടത്താൻ ആർഎസ്എസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. സംസ്ഥാനത്തെ 51 ഇടങ്ങളിൽ റൂട്ട്മാർച്ചും പൊതുയോഗവും നടത്താനുള്ള ആർഎസ്എസ് തീരുമാനം സർക്കാർ വിലക്കിയിരുന്നു.
റൂട്ട്മാർച്ചിനും പൊതുയോഗത്തിനും സർക്കാരും പോലീസും അനുമതി നൽകണമെന്നും ഇക്കാര്യത്തിൽ ഒക്ടോബർ 31 നകം കോടതിയിൽ മറുപടി നൽകണമെന്നും ജസ്റ്റീസ് ജി.കെ. ഇളന്തിരായൻ നിർദേശിച്ചു. ആർഎസ്എസ് നൽകിയ ഹർജിയിലായിരുന്നു തീരുമാനം.
തീരുമാനമെടുക്കാതെ തുടരുകയോ അനുമതി നിഷേധിക്കുകയോ ചെയ്താൽ കോടതിയലക്ഷ്യനടപടികളെ നേരിടേണ്ടിവരുമെന്ന് സർക്കാരിനും പോലീസിനും മുന്നറിയിപ്പ് നൽകിയ കോടതി സെപ്റ്റംബർ 22 ന് പുറപ്പെടുവിച്ച ഉത്തരവിലെ മാർഗനിർദേശങ്ങൾ ആർഎസ്എസ് പാലിക്കണമെന്നും നിർദേശിച്ചു.
നേരത്തെ റൂട്ട്മാർച്ചിനും പൊതുയോഗത്തിനും ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, പോപ്പുലർഫ്രണ്ടിനെതിരേയുള്ള നടപടികൾമൂലം ക്രമസമാധാനപ്രശ്നം ഉണ്ടായേക്കാമെന്നു ചൂണ്ടിക്കാട്ടി സർക്കാരും പോലീസും അനുമതി നിഷേധിക്കുകയായിരുന്നു. പോപ്പുലർഫ്രണ്ട് സംഭവത്തെത്തുടർന്ന് കഴിഞ്ഞ 22 നുശേഷം 52,000 പോലീസുകാരെയാണു നിരത്തുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന കോടതിയെ അറിയിച്ചു.
റൂട്ട്മാർച്ചിന് അനുമതി നിഷേധിച്ച സംസ്ഥാനസർക്കാർ തീരുമാനം ചോദ്യംചെയ്ത് വ്യാഴാഴ്ചയാണ് ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.
റൂട്ട്മാർച്ചിനും പൊതുയോഗത്തിനും സർക്കാരും പോലീസും അനുമതി നൽകണമെന്നും ഇക്കാര്യത്തിൽ ഒക്ടോബർ 31 നകം കോടതിയിൽ മറുപടി നൽകണമെന്നും ജസ്റ്റീസ് ജി.കെ. ഇളന്തിരായൻ നിർദേശിച്ചു. ആർഎസ്എസ് നൽകിയ ഹർജിയിലായിരുന്നു തീരുമാനം.
തീരുമാനമെടുക്കാതെ തുടരുകയോ അനുമതി നിഷേധിക്കുകയോ ചെയ്താൽ കോടതിയലക്ഷ്യനടപടികളെ നേരിടേണ്ടിവരുമെന്ന് സർക്കാരിനും പോലീസിനും മുന്നറിയിപ്പ് നൽകിയ കോടതി സെപ്റ്റംബർ 22 ന് പുറപ്പെടുവിച്ച ഉത്തരവിലെ മാർഗനിർദേശങ്ങൾ ആർഎസ്എസ് പാലിക്കണമെന്നും നിർദേശിച്ചു.
നേരത്തെ റൂട്ട്മാർച്ചിനും പൊതുയോഗത്തിനും ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, പോപ്പുലർഫ്രണ്ടിനെതിരേയുള്ള നടപടികൾമൂലം ക്രമസമാധാനപ്രശ്നം ഉണ്ടായേക്കാമെന്നു ചൂണ്ടിക്കാട്ടി സർക്കാരും പോലീസും അനുമതി നിഷേധിക്കുകയായിരുന്നു. പോപ്പുലർഫ്രണ്ട് സംഭവത്തെത്തുടർന്ന് കഴിഞ്ഞ 22 നുശേഷം 52,000 പോലീസുകാരെയാണു നിരത്തുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന കോടതിയെ അറിയിച്ചു.
റൂട്ട്മാർച്ചിന് അനുമതി നിഷേധിച്ച സംസ്ഥാനസർക്കാർ തീരുമാനം ചോദ്യംചെയ്ത് വ്യാഴാഴ്ചയാണ് ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.