കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേർ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ഷിയാ മേഖലയിലെ വിദ്യാഭ്യാസകേന്ദ്രത്തിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. 27 പേർക്കു പരിക്കേറ്റു. യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയ്ക്കു പരിശീലനം നടത്തുകയായിരുന്ന പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കാജ് ഹയർ എഡ്യൂക്കേഷൻ സെന്റർ എന്നാണു വിദ്യാഭ്യാസ കേന്ദ്രം അറിയപ്പെടുന്നത്. ഷിയാ വിഭാഗം തിങ്ങിപ്പാർക്കുന്ന ദാഷ്ടി ബാർചി മേഖലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ അധികാരമേറ്റശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തിവരുന്നുണ്ട്. ഷിയാ വിഭാഗത്തിനു നേർക്കാണ് ഐഎസ് ആക്രമണം കൂടുതലായുമുള്ളത്. താലിബാൻകാരും ഐഎസ് ആക്രമണത്തിനിരയാകുന്നു.
കാജ് ഹയർ എഡ്യൂക്കേഷൻ സെന്റർ എന്നാണു വിദ്യാഭ്യാസ കേന്ദ്രം അറിയപ്പെടുന്നത്. ഷിയാ വിഭാഗം തിങ്ങിപ്പാർക്കുന്ന ദാഷ്ടി ബാർചി മേഖലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ അധികാരമേറ്റശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തിവരുന്നുണ്ട്. ഷിയാ വിഭാഗത്തിനു നേർക്കാണ് ഐഎസ് ആക്രമണം കൂടുതലായുമുള്ളത്. താലിബാൻകാരും ഐഎസ് ആക്രമണത്തിനിരയാകുന്നു.