രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കുമെന്നു സൂചന. മത്സരിക്കാൻ വാസ്നിക്കിനു ഹൈക്കമാൻഡ് നിർദേശം നല്കിയിട്ടുണ്ട്. കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ ദിഗ് വിജയ് സിംഗും ശശി തരൂരുമാണു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്നാണു പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം. മുകുൾ വാസ്നിക്കിന് ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പായാൽ ദിഗ് വിജയ് സിംഗ് മത്സരിക്കുമോ എന്നതിൽ വ്യക്തതയില്ല.
അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ അന്തിമ സ്ഥാനാർഥിപട്ടിക ഒക്ടോബർ എട്ടിന് പുറത്തിറക്കും. തെരഞ്ഞെടുപ്പ് ഒക്ടോബർ 17നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 19നുമാണ്.
ദിഗ്വിജയ് സിംഗിന്റെ കാര്യത്തിൽ പല കേന്ദ്രനേതാക്കൾക്കും വിയോജിപ്പുണ്ട്. നിരന്തരം വിവാദങ്ങളുണ്ടാക്കുന്നയാളാണു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ്വിജയ് സിംഗ്. ഈ സാഹചര്യത്തിലാണു വാസ്നിക്കിന്റെ പേര് ഉയർന്നുവന്നത്.
അതിനിടെ, രാജസ്ഥാൻ നിയമസഭാകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഗെഹ്ലോട്ട് പറഞ്ഞു. ഡൽഹിയിൽ സോണിയ ഗാന്ധിയെ കണ്ടശേഷമാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന. രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തു തുടരണമെന്നാണ് എംഎൽഎമാരുടെ ആവശ്യമെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രാഹുൽ, പ്രിയങ്ക, സോണിയ ഗാന്ധി എന്നിവർ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കില്ലെന്ന് ഉറപ്പാക്കിയതിനു പിന്നാലെയാണ് തരൂർ എഐസിസി ആസ്ഥാനത്തെത്തി നാമനിർദേശ പത്രിക കൈപ്പറ്റിയത്. എഐസിസി പ്രതിനിധികളുടെ പിന്തുണയും കയ്യൊപ്പും ആവശ്യമായതിനാൽ അവസാന ദിവസമായിരിക്കും പത്രിക സമർപ്പിക്കുന്നതെന്ന് തരൂർ പറഞ്ഞിരുന്നു.
രാജസ്ഥാൻ പ്രതിസന്ധിക്കു മുന്പുതന്നെ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമെന്ന് ദിഗ്വിജയ് സിംഗ് സൂചനകൾ നൽകിയിരുന്നു.
രാജസ്ഥാൻ പ്രതിസന്ധി ഉടൻ പരിഹരിക്കും
രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോണ്ഗ്രസ് നേതാവിന്റെ പ്രസ്താവന.
അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന ഗെഹ്ലോട്ടിന്റെ പ്രസ്താവനയ്ക്കു ശേഷം സോണിയയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം വ്യക്തമായതായാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
അധ്യക്ഷതെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക സ്ഥാനാർഥികളില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ കോണ്ഗ്രസ് അധ്യക്ഷ നിഷ്പക്ഷയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കുമെന്നു സൂചന. മത്സരിക്കാൻ വാസ്നിക്കിനു ഹൈക്കമാൻഡ് നിർദേശം നല്കിയിട്ടുണ്ട്. കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ ദിഗ് വിജയ് സിംഗും ശശി തരൂരുമാണു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്നാണു പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം. മുകുൾ വാസ്നിക്കിന് ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പായാൽ ദിഗ് വിജയ് സിംഗ് മത്സരിക്കുമോ എന്നതിൽ വ്യക്തതയില്ല.
അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ അന്തിമ സ്ഥാനാർഥിപട്ടിക ഒക്ടോബർ എട്ടിന് പുറത്തിറക്കും. തെരഞ്ഞെടുപ്പ് ഒക്ടോബർ 17നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 19നുമാണ്.
ദിഗ്വിജയ് സിംഗിന്റെ കാര്യത്തിൽ പല കേന്ദ്രനേതാക്കൾക്കും വിയോജിപ്പുണ്ട്. നിരന്തരം വിവാദങ്ങളുണ്ടാക്കുന്നയാളാണു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ്വിജയ് സിംഗ്. ഈ സാഹചര്യത്തിലാണു വാസ്നിക്കിന്റെ പേര് ഉയർന്നുവന്നത്.
അതിനിടെ, രാജസ്ഥാൻ നിയമസഭാകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഗെഹ്ലോട്ട് പറഞ്ഞു. ഡൽഹിയിൽ സോണിയ ഗാന്ധിയെ കണ്ടശേഷമാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന. രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തു തുടരണമെന്നാണ് എംഎൽഎമാരുടെ ആവശ്യമെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രാഹുൽ, പ്രിയങ്ക, സോണിയ ഗാന്ധി എന്നിവർ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കില്ലെന്ന് ഉറപ്പാക്കിയതിനു പിന്നാലെയാണ് തരൂർ എഐസിസി ആസ്ഥാനത്തെത്തി നാമനിർദേശ പത്രിക കൈപ്പറ്റിയത്. എഐസിസി പ്രതിനിധികളുടെ പിന്തുണയും കയ്യൊപ്പും ആവശ്യമായതിനാൽ അവസാന ദിവസമായിരിക്കും പത്രിക സമർപ്പിക്കുന്നതെന്ന് തരൂർ പറഞ്ഞിരുന്നു.
രാജസ്ഥാൻ പ്രതിസന്ധിക്കു മുന്പുതന്നെ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമെന്ന് ദിഗ്വിജയ് സിംഗ് സൂചനകൾ നൽകിയിരുന്നു.
രാജസ്ഥാൻ പ്രതിസന്ധി ഉടൻ പരിഹരിക്കും
രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോണ്ഗ്രസ് നേതാവിന്റെ പ്രസ്താവന.
അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന ഗെഹ്ലോട്ടിന്റെ പ്രസ്താവനയ്ക്കു ശേഷം സോണിയയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം വ്യക്തമായതായാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
അധ്യക്ഷതെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക സ്ഥാനാർഥികളില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ കോണ്ഗ്രസ് അധ്യക്ഷ നിഷ്പക്ഷയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.