ലക്നോ: സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷനായി ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിനെ വീണ്ടും തെരഞ്ഞെടുത്തു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, മൂന്നുവർഷത്തിനുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അഖിലേഷിന്റെ നേതൃത്വത്തിലായിരിക്കും അഭിമുഖീകരിക്കുക. അംബേദ്കറുടെയും റാം മനോഹർ ലോഹ്യയുടെയും ആശയങ്ങളിലൂടെ ദേശീയപാർട്ടിയായി സംഘടനയെ വളർത്തണമെന്ന് തെരഞ്ഞെടുപ്പിനുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
2017 ജനുവരിയിൽ മുലായം സിംഗിന്റെ നേതൃത്വത്തിനുനേരേയുള്ള വെല്ലുവിളികളെത്തുടർന്നു ചേർന്ന അടിയന്തരയോഗമാണ് അഖിലേഷിനെ അദ്യമായി പ്രസിഡന്റാക്കുന്നത്. ആ വർഷം ഒക്ടോബറിൽ ആഗ്രയിൽ നടന്ന ദേശീയ കൺവൻഷനിലൂടെ അഖിലേഷ് വീണ്ടും അധ്യക്ഷ പദവിയിലെത്തുകയായിരുന്നു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, മൂന്നുവർഷത്തിനുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അഖിലേഷിന്റെ നേതൃത്വത്തിലായിരിക്കും അഭിമുഖീകരിക്കുക. അംബേദ്കറുടെയും റാം മനോഹർ ലോഹ്യയുടെയും ആശയങ്ങളിലൂടെ ദേശീയപാർട്ടിയായി സംഘടനയെ വളർത്തണമെന്ന് തെരഞ്ഞെടുപ്പിനുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
2017 ജനുവരിയിൽ മുലായം സിംഗിന്റെ നേതൃത്വത്തിനുനേരേയുള്ള വെല്ലുവിളികളെത്തുടർന്നു ചേർന്ന അടിയന്തരയോഗമാണ് അഖിലേഷിനെ അദ്യമായി പ്രസിഡന്റാക്കുന്നത്. ആ വർഷം ഒക്ടോബറിൽ ആഗ്രയിൽ നടന്ന ദേശീയ കൺവൻഷനിലൂടെ അഖിലേഷ് വീണ്ടും അധ്യക്ഷ പദവിയിലെത്തുകയായിരുന്നു.