ന്യൂഡൽഹി: മുന്നാക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയതിനെതിരേ നൽകിയ ഹർജികളിൽ വാദം കേട്ടശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റി.
ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. സാന്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ലംഘിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണു പരാതിക്കാർ കോടതിയെ സമീപിച്ചത്. ആറര ദിവസം നീണ്ട വാദത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ ഹാജരായി.
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ ആനൂകൂല്യങ്ങൾ സാന്പത്തിക സംവരണം ഇല്ലാതാക്കുമെന്നും ക്രീമിലെയർ എന്ന പരിഗണന തന്നെ ഇല്ലാതായിപ്പോകുമെന്നും പരാതിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. സാന്പത്തിക സംവരണം പുനഃപരിശോധിക്കണമെന്നും സാന്പത്തിക സ്ഥിതി മാത്രം വെച്ചുള്ള പരിഗണന ശരിയല്ലെന്നു തമിഴ്നാടും സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, പിന്നാക്ക വിഭാഗക്കാരുടെ സംവരണ ആനുകൂല്യങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് സാന്പത്തിക സംവരണം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ വാദിച്ചത്.
ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. സാന്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ലംഘിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണു പരാതിക്കാർ കോടതിയെ സമീപിച്ചത്. ആറര ദിവസം നീണ്ട വാദത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ ഹാജരായി.
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ ആനൂകൂല്യങ്ങൾ സാന്പത്തിക സംവരണം ഇല്ലാതാക്കുമെന്നും ക്രീമിലെയർ എന്ന പരിഗണന തന്നെ ഇല്ലാതായിപ്പോകുമെന്നും പരാതിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. സാന്പത്തിക സംവരണം പുനഃപരിശോധിക്കണമെന്നും സാന്പത്തിക സ്ഥിതി മാത്രം വെച്ചുള്ള പരിഗണന ശരിയല്ലെന്നു തമിഴ്നാടും സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, പിന്നാക്ക വിഭാഗക്കാരുടെ സംവരണ ആനുകൂല്യങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് സാന്പത്തിക സംവരണം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ വാദിച്ചത്.