ന്യൂഡൽഹി: യഥാർഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതിൽനിന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി.
ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കാലുവാരൽ നടന്നതോടെയാണ് കഴിഞ്ഞ ജൂണിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ താഴെ വീണത്. പിന്നീട് ബിജെപിയുമായി ചേർന്ന് ഏക്നാഥ് ഷിൻഡേ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഉദ്ധവ് താക്കറെ സുപ്രീംകോടിതിയിൽ ഹർജി നൽകി. പരാതി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു.
ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കാലുവാരൽ നടന്നതോടെയാണ് കഴിഞ്ഞ ജൂണിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ താഴെ വീണത്. പിന്നീട് ബിജെപിയുമായി ചേർന്ന് ഏക്നാഥ് ഷിൻഡേ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഉദ്ധവ് താക്കറെ സുപ്രീംകോടിതിയിൽ ഹർജി നൽകി. പരാതി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു.