ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ ലൈവായി സംപ്രേഷണം ചെയ്തു. മൂന്നു ബെഞ്ചുകളിലെ നടപടികളാണ് ഇന്നലെ തത്സമയം ദൃശ്യമായത്.
നോട്ട് നിരോധനത്തിനെതിരേ നൽകിയ ഹർജികൾ കേൾക്കുന്ന പുതുതായി രൂപീകരിച്ച ബെഞ്ചിന്റേതുൾപ്പെടെ ഇന്നു നാലു ഭരണഘടനാ ബെഞ്ചുകളിലെ നടപടികൾ ലൈവായി ദൃശ്യമാകും. ഉടൻതന്നെ തത്സമയ സംപ്രേഷണത്തിനായി സുപ്രീംകോടതി സ്വന്തം വേദി ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് യു.യു. ലളിത് വ്യക്തമാക്കിയിരുന്നു.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ജുഡീഷറിയുടെ പ്രവർത്തനങ്ങൾ സുതാര്യമാകണമെന്ന് ചൂണ്ടിക്കാട്ടി 2018ലാണ് തത്സമയ സംപ്രേഷണത്തിന് അനുമതി നൽകി ഉത്തരവിട്ടത്. നടപടി നീണ്ടുപോയതോടെ തത്സമയ സംപ്രേഷണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിര ജയ്സിംഗ് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റീസിനു കത്തയച്ചിരുന്നു.
നോട്ട് നിരോധനത്തിനെതിരേ നൽകിയ ഹർജികൾ കേൾക്കുന്ന പുതുതായി രൂപീകരിച്ച ബെഞ്ചിന്റേതുൾപ്പെടെ ഇന്നു നാലു ഭരണഘടനാ ബെഞ്ചുകളിലെ നടപടികൾ ലൈവായി ദൃശ്യമാകും. ഉടൻതന്നെ തത്സമയ സംപ്രേഷണത്തിനായി സുപ്രീംകോടതി സ്വന്തം വേദി ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് യു.യു. ലളിത് വ്യക്തമാക്കിയിരുന്നു.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ജുഡീഷറിയുടെ പ്രവർത്തനങ്ങൾ സുതാര്യമാകണമെന്ന് ചൂണ്ടിക്കാട്ടി 2018ലാണ് തത്സമയ സംപ്രേഷണത്തിന് അനുമതി നൽകി ഉത്തരവിട്ടത്. നടപടി നീണ്ടുപോയതോടെ തത്സമയ സംപ്രേഷണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിര ജയ്സിംഗ് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റീസിനു കത്തയച്ചിരുന്നു.