മോസ്കോ: യുക്രെയ്ൻ യുദ്ധത്തിനു പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിൽ റഷ്യൻ യുവാവ് നടത്തിയ വെടിവയ്പിൽ പട്ടാള കമാൻഡർക്കു ഗുരുതര പരിക്ക്. സൈബീരിയൻ നഗരമായ ഉസ്ത്-ഇലിംസ്കിലായിരുന്നു സംഭവം. റിക്രൂട്ടിംഗ് ഓഫീസിലേക്കു നടന്നുവന്ന റസ്ലാൻ സിനിൻ എന്ന യുവാവാണ് ആക്രമണം നടത്തിയത്.
‘ആരും യുദ്ധത്തിനു പോകുന്നില്ല, എല്ലാവരും വീട്ടിൽ പോകും’ എന്നു പറഞ്ഞ് റസ്ലാൻ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സൈനിക ഉദ്യോഗസ്ഥനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത യുവാവിനു കഠിനശിക്ഷ നല്കുമെന്നു റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിനു മൂന്നു ലക്ഷം കരുതൽസേനയെ കൂടി വിന്യസിക്കാനുള്ള പ്രസിഡന്റ് പുടിന്റെ തീരുമാനത്തിനെതിരേ റഷ്യയിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. രണ്ടായിരം പ്രതിഷേധക്കാർ അറസ്റ്റിലായി.
റഷ്യയിലെ ദരിദ്രപ്രദേശങ്ങളിലൊന്നായ ഡാഗേസ്ഥാനിൽ പ്രക്ഷോഭം രൂക്ഷമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
‘ആരും യുദ്ധത്തിനു പോകുന്നില്ല, എല്ലാവരും വീട്ടിൽ പോകും’ എന്നു പറഞ്ഞ് റസ്ലാൻ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സൈനിക ഉദ്യോഗസ്ഥനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത യുവാവിനു കഠിനശിക്ഷ നല്കുമെന്നു റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിനു മൂന്നു ലക്ഷം കരുതൽസേനയെ കൂടി വിന്യസിക്കാനുള്ള പ്രസിഡന്റ് പുടിന്റെ തീരുമാനത്തിനെതിരേ റഷ്യയിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. രണ്ടായിരം പ്രതിഷേധക്കാർ അറസ്റ്റിലായി.
റഷ്യയിലെ ദരിദ്രപ്രദേശങ്ങളിലൊന്നായ ഡാഗേസ്ഥാനിൽ പ്രക്ഷോഭം രൂക്ഷമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.