സെബി മാത്യു
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സാധ്യത മങ്ങി. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നതിൽനിന്നു ഗെഹ്ലോട്ടിനെ ഒഴിവാക്കണമെന്നു പാർട്ടി അധ്യക്ഷയോടു കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
രാജസ്ഥാനിൽ എംഎഎൽമാരെ കൂട്ടുപിടിച്ചുള്ള നാടകം കോണ്ഗ്രസ് കേന്ദ്ര നേതൃത്തെ പാടേ അതൃപ്തിയിലാഴ്ത്തി. ഭാരിച്ച ഉത്തരവാദിത്വം ഗെഹ്ലോട്ടിനെ വിശ്വസിച്ച് ഏൽപ്പിക്കരുതെന്നാണു മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയെ ധരിപ്പിച്ചത്.
അതേസമയം, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിനു താത്പര്യമില്ലെന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു. രാജസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനായിരുന്നു കമൽനാഥിനെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുവരുത്തിയത്.
മധ്യപ്രദേശ് രാഷ്ട്രീയത്തിൽ തുടരാനാണു താത്പര്യമെന്ന് കമൽനാഥ് സോണിയയെ അറിയിച്ചു. അതിനിടെ, കോണ്ഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള മത്സരരംഗത്ത് ഉറച്ചുനിൽക്കുകയാണെന്നും തനിക്കു ശക്തമായ പിന്തുണയുണ്ടെന്നും ശശി തരൂർ വ്യക്തമാക്കിക്കഴിഞ്ഞു.
കൈകഴുകി ഗെഹ്ലോട്ട്
രാജസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം തന്റെ കൈയിലൊതുങ്ങുന്നതല്ലെന്നു പറഞ്ഞു മാറിനിൽക്കുകയാണ് അശോക് ഗെഹ്ലോട്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിൽ എംഎൽഎമാർക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം എംഎൽഎമാരെ കണ്ട് ചർച്ച നടത്താനെത്തിയ മുതിർന്ന കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയുമായും അജയ് മാക്കനുമായും കൂടിക്കാഴ്ച നടത്താൻ ഗെഹ്ലോട്ട് പക്ഷം ഒറ്റയ്ക്കൊറ്റയ്ക്കു തയാറായില്ല.
പിന്നീട് ഇന്നലെ ഉച്ചയ്ക്ക് മല്ലികാർജുൻ ഖാർഗെയെയും അജയ് മാക്കനെയും കാണാൻ അശോക് ഗെഹ്ലോട്ട് മാരിയറ്റ് ഹോട്ടലിൽ എത്തി. ""പാർട്ടിയിൽ അച്ചടക്കം അനിവാര്യമാണ്, എല്ലാവരും പാർട്ടി തീരുമാനം അനുസരിച്ചേ മതിയാകൂ''എന്നാണു കൂടിക്കാഴ്ചയ്ക്കുശേഷം ഖാർഗെ പ്രതികരിച്ചത്.
ഗെഹ്ലോട്ട് പക്ഷത്തെ പ്രമുഖരായ ശാന്തി ധരിവാളുമായും പ്രതാപ് കച്ചരിയവാസുമായും ഖാർഗെയും മാക്കനും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കാൻ രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ അജയ് മാക്കൻ ഗൂഢാലോചന നടത്തിയെന്ന് ഗെഹ്ലോട്ട് പക്ഷത്തെ ശാന്തി ധരിവാൾ ആരോപിച്ചു.
ഗെഹ്ലോട്ട് പക്ഷത്തിന്റേത് അച്ചടക്കലംഘനമെന്ന് അജയ് മാക്കൻ
രാജസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് റിപ്പോർട്ട് എഴുതി നല്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയോടും അജയ് മാക്കനോടും ആവശ്യപ്പെട്ടു.
അശോക് ഗെഹ്ലോട്ടിന്റെ സമ്മതത്തോടെയായിരുന്നു നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തതെന്ന് സോണിയയുമായി നടത്തിയ ചർച്ചയ്ക്കുശേഷം അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗെഹ്ലോട്ട്പക്ഷം സമാന്തരയോഗം നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് മാക്കൻ കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ എല്ലാ എംഎൽഎമാരെയും വെവ്വേറെ കാണാൻ നിരീക്ഷകരോട് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം റിപ്പോർട്ട് എഴുതി നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അശോക് ഗെഹ്ലോട്ട് കോണ്ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നു ഗെഹ്ലോട്ട് പക്ഷത്തിന്റെ പിടിവാശിയാണു പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയത്.
കുഴപ്പങ്ങൾക്കെല്ലാം പിന്തുണ നൽകുന്നത് ഗെഹ്ലോട്ട് തന്നെയാണെന്നാണ് നിരീക്ഷകരിലൊരാളായ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. രാജസ്ഥാനിലെ സംഭവവികാസങ്ങൾക്ക് അശോക് ഗെഹ്ലോട്ട് ക്ഷമാപണം നടത്തിയെങ്കിലും കോൺഗ്രസ് അവഹേളിക്കപ്പെട്ടതിൽ ഗാന്ധികുടുംബം കടുത്ത അതൃപ്തിയിലാണ്.
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സാധ്യത മങ്ങി. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നതിൽനിന്നു ഗെഹ്ലോട്ടിനെ ഒഴിവാക്കണമെന്നു പാർട്ടി അധ്യക്ഷയോടു കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
രാജസ്ഥാനിൽ എംഎഎൽമാരെ കൂട്ടുപിടിച്ചുള്ള നാടകം കോണ്ഗ്രസ് കേന്ദ്ര നേതൃത്തെ പാടേ അതൃപ്തിയിലാഴ്ത്തി. ഭാരിച്ച ഉത്തരവാദിത്വം ഗെഹ്ലോട്ടിനെ വിശ്വസിച്ച് ഏൽപ്പിക്കരുതെന്നാണു മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയെ ധരിപ്പിച്ചത്.
അതേസമയം, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിനു താത്പര്യമില്ലെന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു. രാജസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനായിരുന്നു കമൽനാഥിനെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുവരുത്തിയത്.
മധ്യപ്രദേശ് രാഷ്ട്രീയത്തിൽ തുടരാനാണു താത്പര്യമെന്ന് കമൽനാഥ് സോണിയയെ അറിയിച്ചു. അതിനിടെ, കോണ്ഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള മത്സരരംഗത്ത് ഉറച്ചുനിൽക്കുകയാണെന്നും തനിക്കു ശക്തമായ പിന്തുണയുണ്ടെന്നും ശശി തരൂർ വ്യക്തമാക്കിക്കഴിഞ്ഞു.
കൈകഴുകി ഗെഹ്ലോട്ട്
രാജസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം തന്റെ കൈയിലൊതുങ്ങുന്നതല്ലെന്നു പറഞ്ഞു മാറിനിൽക്കുകയാണ് അശോക് ഗെഹ്ലോട്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിൽ എംഎൽഎമാർക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം എംഎൽഎമാരെ കണ്ട് ചർച്ച നടത്താനെത്തിയ മുതിർന്ന കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയുമായും അജയ് മാക്കനുമായും കൂടിക്കാഴ്ച നടത്താൻ ഗെഹ്ലോട്ട് പക്ഷം ഒറ്റയ്ക്കൊറ്റയ്ക്കു തയാറായില്ല.
പിന്നീട് ഇന്നലെ ഉച്ചയ്ക്ക് മല്ലികാർജുൻ ഖാർഗെയെയും അജയ് മാക്കനെയും കാണാൻ അശോക് ഗെഹ്ലോട്ട് മാരിയറ്റ് ഹോട്ടലിൽ എത്തി. ""പാർട്ടിയിൽ അച്ചടക്കം അനിവാര്യമാണ്, എല്ലാവരും പാർട്ടി തീരുമാനം അനുസരിച്ചേ മതിയാകൂ''എന്നാണു കൂടിക്കാഴ്ചയ്ക്കുശേഷം ഖാർഗെ പ്രതികരിച്ചത്.
ഗെഹ്ലോട്ട് പക്ഷത്തെ പ്രമുഖരായ ശാന്തി ധരിവാളുമായും പ്രതാപ് കച്ചരിയവാസുമായും ഖാർഗെയും മാക്കനും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കാൻ രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ അജയ് മാക്കൻ ഗൂഢാലോചന നടത്തിയെന്ന് ഗെഹ്ലോട്ട് പക്ഷത്തെ ശാന്തി ധരിവാൾ ആരോപിച്ചു.
ഗെഹ്ലോട്ട് പക്ഷത്തിന്റേത് അച്ചടക്കലംഘനമെന്ന് അജയ് മാക്കൻ
രാജസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് റിപ്പോർട്ട് എഴുതി നല്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയോടും അജയ് മാക്കനോടും ആവശ്യപ്പെട്ടു.
അശോക് ഗെഹ്ലോട്ടിന്റെ സമ്മതത്തോടെയായിരുന്നു നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തതെന്ന് സോണിയയുമായി നടത്തിയ ചർച്ചയ്ക്കുശേഷം അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗെഹ്ലോട്ട്പക്ഷം സമാന്തരയോഗം നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് മാക്കൻ കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ എല്ലാ എംഎൽഎമാരെയും വെവ്വേറെ കാണാൻ നിരീക്ഷകരോട് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം റിപ്പോർട്ട് എഴുതി നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അശോക് ഗെഹ്ലോട്ട് കോണ്ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നു ഗെഹ്ലോട്ട് പക്ഷത്തിന്റെ പിടിവാശിയാണു പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയത്.
കുഴപ്പങ്ങൾക്കെല്ലാം പിന്തുണ നൽകുന്നത് ഗെഹ്ലോട്ട് തന്നെയാണെന്നാണ് നിരീക്ഷകരിലൊരാളായ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. രാജസ്ഥാനിലെ സംഭവവികാസങ്ങൾക്ക് അശോക് ഗെഹ്ലോട്ട് ക്ഷമാപണം നടത്തിയെങ്കിലും കോൺഗ്രസ് അവഹേളിക്കപ്പെട്ടതിൽ ഗാന്ധികുടുംബം കടുത്ത അതൃപ്തിയിലാണ്.