ന്യൂഡൽഹി: ബിജെപിയെ പരാജയപ്പെടുത്തുന്നതിന് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയുടെ നേതൃത്വത്തിൽ ഹരിയാനയിൽ സംഘടിപ്പിച്ച റാലിയിലാണ് നിതീഷിന്റെ ആഹ്വാനം. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി നേതാവ് ശരദ് പവാർ എന്നിവരും റാലിയിൽ പങ്കെടുത്തു.
ഹരിയാനയിലെ ഫത്തേബാദ് ജില്ലയിൽ ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐഎൻഎൽഡി) സ്ഥാപക നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവിലാലിന്റെ 109-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു റാലി.
ദേവി ലാലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെങ്കിലും ബിജെപിക്കെതിരായ കോണ്ഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയാണ് റാലിയിൽ കണ്ടത്. ക്ഷണമുണ്ടായിരുന്നിട്ടും മമത ബാനർജിയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല.
എൻഡിഎ വിട്ട അകാലിദൾ, ജെഡി യു, ശിവസേന പാർട്ടികളും റാലിയിൽ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്നു പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തി റാലിയിൽ എൻസിപി നേതാവ് ശരദ് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ചു. രാജ്യത്തിന്റെ അമൃതകാലം തട്ടിയെടുത്ത രാക്ഷസന്മാരാണ് ബിജെപിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിഹസിച്ചു.
ഹരിയാനയിലെ ഫത്തേബാദ് ജില്ലയിൽ ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐഎൻഎൽഡി) സ്ഥാപക നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവിലാലിന്റെ 109-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു റാലി.
ദേവി ലാലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെങ്കിലും ബിജെപിക്കെതിരായ കോണ്ഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയാണ് റാലിയിൽ കണ്ടത്. ക്ഷണമുണ്ടായിരുന്നിട്ടും മമത ബാനർജിയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല.
എൻഡിഎ വിട്ട അകാലിദൾ, ജെഡി യു, ശിവസേന പാർട്ടികളും റാലിയിൽ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്നു പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തി റാലിയിൽ എൻസിപി നേതാവ് ശരദ് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ചു. രാജ്യത്തിന്റെ അമൃതകാലം തട്ടിയെടുത്ത രാക്ഷസന്മാരാണ് ബിജെപിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിഹസിച്ചു.