തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപം വീടിനു തീപിടിച്ച് ഡോക്ടറും രണ്ടു മക്കളും മരിച്ചു. റെനിഗുണ്ടയിലായിരുന്നു ദാരുണ സംഭവം. ഡോ. രവിശങ്കർ റെഡ്ഢി(49), പതിനൊന്നു വയസുള്ള മകൾ, ഏഴു വയസുള്ള മകൻ എന്നിവരാണു മരിച്ചത്.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം. രവിശങ്കറിന്റെ ഭാര്യയും അമ്മയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. അടുക്കളയിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് പാചകവാതക സിലിണ്ടറിൽ ചോർച്ചയുണ്ടാകുകയും തുടർന്ന് വീടിന്റെ ഒന്നാംനിലയിൽ തീപടരുകയുമായിരുന്നു. മൂന്നുനില വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഡോക്ടർ രവിശങ്കർ ഔട്ട് പേഷ്യന്റ് ക്ളിനിക് നടത്തുന്നുണ്ട്.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം. രവിശങ്കറിന്റെ ഭാര്യയും അമ്മയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. അടുക്കളയിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് പാചകവാതക സിലിണ്ടറിൽ ചോർച്ചയുണ്ടാകുകയും തുടർന്ന് വീടിന്റെ ഒന്നാംനിലയിൽ തീപടരുകയുമായിരുന്നു. മൂന്നുനില വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഡോക്ടർ രവിശങ്കർ ഔട്ട് പേഷ്യന്റ് ക്ളിനിക് നടത്തുന്നുണ്ട്.