ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെതിരേ പട്ടാള അട്ടിമറിയെന്ന സമൂഹമാധ്യമപ്രചാരണങ്ങളെ തള്ളി വിദഗ്ധർ. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിക്കുശേഷം ഷി പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് അഭ്യൂഹങ്ങൾക്കുള്ള പ്രധാനകാരണം.
ഷിയെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) മേധാവി സ്ഥാനത്തുനിന്ന് നീക്കിയെന്നും അദ്ദേഹം വീട്ടുതടങ്കലിലാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ആഭ്യന്തര-രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ ആറായിരത്തോളം വിമാനങ്ങൾ ബെയ്ജിംഗ് വിമാനത്താവളം റദ്ദാക്കി, അതിവേഗ ട്രെയിനുകളുടെ ടിക്കറ്റ് വിൽപ്പന നിർത്തി തുടങ്ങിയ പ്രചാരണങ്ങളും വ്യാപകമാണ്.
എന്നാൽ ചൈന പിന്തുടരുന്ന കർക്കശ കോവിഡ് ക്വാറന്റൈൻ ചട്ടങ്ങളാണ് പ്രസിഡന്റിനെ പൊതുവേദിയിൽനിന്ന് അകറ്റിനിർത്തുന്നതെന്ന് മാധ്യമപ്രവർത്തകനും ചൈനീസ് വിഷയ വിദഗ്ധനുമായ ആദിൽ ബ്രാർ പറയുന്നു. വിദേശത്തുനിന്നു വരുന്ന ഓരോരുത്തരും ക്വാറന്റൈനിൽ തുടരണമെന്നതാണ് ചൈനയുടെ കോവിഡ് നയം. ചൈനയിൽ വിമാനയാത്രയ്ക്കു തടസങ്ങളില്ലെന്നു വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
അട്ടിമറിയെന്ന സംശയം രാജ്യാന്തരമാധ്യമങ്ങളും ഉന്നയിക്കുന്നില്ല. ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രതികരണത്തിനു തയാറായിട്ടില്ല.
പ്രസിഡന്റ് പദവിയിൽ ചിൻപിംഗിന് മൂന്നാം ഊഴം ഉറപ്പാക്കുന്നതിനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം നാഷണൽ കോൺഗ്രസിനുള്ള മുഴുവൻ പ്രതിനിധികളെയും തെരഞ്ഞെടുത്തുവെന്നു മാത്രമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇന്നലെ വിശദീകരിച്ചത്.
ചൈനയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പട്ടാള അട്ടിമറിക്ക് ഒരു സാധ്യതയുമില്ലെന്ന് മറ്റൊരു മാധ്യമപ്രവർത്തകനായ സെക്ക ജേക്കബ് പറയുന്നു. ചൈനീസ് സൈന്യം പാർട്ടിയുടേതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റും പട്ടാള അട്ടിമറിയെക്കുറിച്ച് ഒരു തരത്തിലുള്ള റിപ്പോർട്ടുകളും നൽകുന്നില്ല.
ഷിയെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) മേധാവി സ്ഥാനത്തുനിന്ന് നീക്കിയെന്നും അദ്ദേഹം വീട്ടുതടങ്കലിലാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ആഭ്യന്തര-രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ ആറായിരത്തോളം വിമാനങ്ങൾ ബെയ്ജിംഗ് വിമാനത്താവളം റദ്ദാക്കി, അതിവേഗ ട്രെയിനുകളുടെ ടിക്കറ്റ് വിൽപ്പന നിർത്തി തുടങ്ങിയ പ്രചാരണങ്ങളും വ്യാപകമാണ്.
എന്നാൽ ചൈന പിന്തുടരുന്ന കർക്കശ കോവിഡ് ക്വാറന്റൈൻ ചട്ടങ്ങളാണ് പ്രസിഡന്റിനെ പൊതുവേദിയിൽനിന്ന് അകറ്റിനിർത്തുന്നതെന്ന് മാധ്യമപ്രവർത്തകനും ചൈനീസ് വിഷയ വിദഗ്ധനുമായ ആദിൽ ബ്രാർ പറയുന്നു. വിദേശത്തുനിന്നു വരുന്ന ഓരോരുത്തരും ക്വാറന്റൈനിൽ തുടരണമെന്നതാണ് ചൈനയുടെ കോവിഡ് നയം. ചൈനയിൽ വിമാനയാത്രയ്ക്കു തടസങ്ങളില്ലെന്നു വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
അട്ടിമറിയെന്ന സംശയം രാജ്യാന്തരമാധ്യമങ്ങളും ഉന്നയിക്കുന്നില്ല. ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രതികരണത്തിനു തയാറായിട്ടില്ല.
പ്രസിഡന്റ് പദവിയിൽ ചിൻപിംഗിന് മൂന്നാം ഊഴം ഉറപ്പാക്കുന്നതിനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം നാഷണൽ കോൺഗ്രസിനുള്ള മുഴുവൻ പ്രതിനിധികളെയും തെരഞ്ഞെടുത്തുവെന്നു മാത്രമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇന്നലെ വിശദീകരിച്ചത്.
ചൈനയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പട്ടാള അട്ടിമറിക്ക് ഒരു സാധ്യതയുമില്ലെന്ന് മറ്റൊരു മാധ്യമപ്രവർത്തകനായ സെക്ക ജേക്കബ് പറയുന്നു. ചൈനീസ് സൈന്യം പാർട്ടിയുടേതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റും പട്ടാള അട്ടിമറിയെക്കുറിച്ച് ഒരു തരത്തിലുള്ള റിപ്പോർട്ടുകളും നൽകുന്നില്ല.