ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുൽകിതിന്റെ പിതാവ് ബിജെപി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയെ പാർട്ടിയിൽനിന്നു പുറത്താക്കി.
യുവതിയുടെ കൊലപാതകത്തിൽ പ്രതിഷേധം രൂക്ഷമായിരുന്നു. രോഷാകുലരായ നാട്ടുകാർ പ്രതിയുടെ റിസോർട്ടിന് തീയിട്ടു. ഇന്നലെ രാവിലെ കനാലിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.
പത്തൊൻപത് വയസുകാരിയായ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം ഡിഐജി പി. രേണുകാദേവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എസ്ഐടിക്ക് അന്വേഷണം കൈമാറിക്കൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ധാമി പറഞ്ഞു.
വാക്കേറ്റത്തെ തുടർന്ന് യുവതിയെ കനാലിൽ എറിയുകയായിരുന്നെന്ന് പുൽകിത് സമ്മതിച്ചതായി പോലീസ് അറിയിച്ചു. റിസോർട്ടിലെത്തിയവരുമായി ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.
യുവതിയുടെ കൊലപാതകത്തിൽ പ്രതിഷേധം രൂക്ഷമായിരുന്നു. രോഷാകുലരായ നാട്ടുകാർ പ്രതിയുടെ റിസോർട്ടിന് തീയിട്ടു. ഇന്നലെ രാവിലെ കനാലിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.
പത്തൊൻപത് വയസുകാരിയായ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം ഡിഐജി പി. രേണുകാദേവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എസ്ഐടിക്ക് അന്വേഷണം കൈമാറിക്കൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ധാമി പറഞ്ഞു.
വാക്കേറ്റത്തെ തുടർന്ന് യുവതിയെ കനാലിൽ എറിയുകയായിരുന്നെന്ന് പുൽകിത് സമ്മതിച്ചതായി പോലീസ് അറിയിച്ചു. റിസോർട്ടിലെത്തിയവരുമായി ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.