ന്യൂഡൽഹി: ഇന്ത്യ വിരുദ്ധത വർധിക്കുകയും ഇന്ത്യക്കാർക്ക് എതിരേ ആക്രമണങ്ങൾ വർധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ കാനഡയിലെ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ. വിദ്വേഷ ആക്രമണങ്ങൾ, വിവേചന അതിക്രമങ്ങൾ, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരേ നടപടിയെടുക്കാൻ കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കാർക്കെതിരേ അക്രമങ്ങൾ വർധിക്കുന്നത് കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. കാനഡയിൽ എത്തുന്നവർ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷനിലോ, ടൊറേന്റോയിലേയോ വാൻകോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റർ ചെയ്യണമെന്നും അടിയന്തര ഘട്ടത്തിൽ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകരമാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
1.6 ദശലക്ഷം ഇന്ത്യൻ വംശജരും ഇന്ത്യൻ പ്രവാസികളും ഉള്ള സ്ഥലമാണ് കാനഡ. ഖാലിസ്ഥാൻ അനുകൂലികൾ ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യക്കാർക്കെതിരേ അക്രമങ്ങൾ വർധിക്കുന്നത് കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. കാനഡയിൽ എത്തുന്നവർ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷനിലോ, ടൊറേന്റോയിലേയോ വാൻകോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റർ ചെയ്യണമെന്നും അടിയന്തര ഘട്ടത്തിൽ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകരമാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
1.6 ദശലക്ഷം ഇന്ത്യൻ വംശജരും ഇന്ത്യൻ പ്രവാസികളും ഉള്ള സ്ഥലമാണ് കാനഡ. ഖാലിസ്ഥാൻ അനുകൂലികൾ ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.