ന്യൂഡൽഹി: ടിവി ചാനൽ ചർച്ചയ്ക്കിടയിൽ ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ചാനൽ അവതാരക നവിക കുമാറിനെതിരേ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറും ഡൽഹി പോലീസിന്റെ കീഴിലേക്ക് ഒരുമിച്ച് നീക്കാൻ സുപ്രീംകോടതി നിർദേശം നൽകി.
ജസ്റ്റീസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് ആണ് ഇനി കേസിൽ അന്വേഷണം നടത്തുക.
നവിക കുമാറിനെതിരേ എട്ട് ആഴ്ചത്തേക്ക് മറ്റു നടപടികൾ ഒന്നും സ്വീകരിക്കരുതെന്നും ഈ കാലയളവിൽ അവർക്ക് എഫ്ഐആറുകൾ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ജസ്റ്റീസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് ആണ് ഇനി കേസിൽ അന്വേഷണം നടത്തുക.
നവിക കുമാറിനെതിരേ എട്ട് ആഴ്ചത്തേക്ക് മറ്റു നടപടികൾ ഒന്നും സ്വീകരിക്കരുതെന്നും ഈ കാലയളവിൽ അവർക്ക് എഫ്ഐആറുകൾ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.