ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനു മേൽ ചുമത്തിയ യുഎപിഎ വകുപ്പ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി പിൻവലിക്കാൻ കേരള സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. രൂപേഷിനു മേൽ ചുമത്തിയ യുഎപിഎ, രാജ്യോദ്രോഹ കുറ്റങ്ങൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, പിന്നീട്, പരാതി പിൻവലിക്കുകയാണെന്ന് കേരളം നിലപാട് മാറ്റിയപ്പോൾ സുപ്രീംകോടതി അതിനു പിന്നിലുള്ള വിശദമായ കാരണം തേടുകയായിരുന്നു.
ഇത് നിയമപരമായ ഒരു വിഷയമാണെന്നാണ് കേരളത്തിന്റെ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തന്നെ ഒരു വിധിയുണ്ട്.
ഇത് നിയമപരമായ ഒരു വിഷയമാണെന്നാണ് കേരളത്തിന്റെ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തന്നെ ഒരു വിധിയുണ്ട്.