ന്യൂഡൽഹി: ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ രേഖ രാജിനെ മഹാത്മാ ഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സർവകലാശാല നടത്തിയ നിയമന രീതി അസംബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത മറ്റു നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസിലെ നിയമന നടപടികളിൽ അപാകത ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ കോട്ടയം സ്വദേശിനി നിഷ വേലപ്പൻ നായർ നൽകിയ അപ്പീലിലാണ് രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. നിഷയെ അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാനും കോടതി നിർദേശിച്ചു. ഇതിനെതിരേ എംജി സർവകലാശാലയും രേഖരാജും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല.
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസിലെ നിയമന നടപടികളിൽ അപാകത ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ കോട്ടയം സ്വദേശിനി നിഷ വേലപ്പൻ നായർ നൽകിയ അപ്പീലിലാണ് രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. നിഷയെ അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാനും കോടതി നിർദേശിച്ചു. ഇതിനെതിരേ എംജി സർവകലാശാലയും രേഖരാജും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല.