ന്യൂഡൽഹി: പണവും പാരിതോഷികങ്ങളും നൽകി നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനെതിരേ കർശനനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. ജസ്റ്റീസ് എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേന്ദ്ര ആഭ്യന്തര, നിയമമന്ത്രാലയങ്ങൾ പ്രതികരണം അറിയിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 14 നുള്ളിൽ മറുപടി സത്യവാംങ്ങ്മൂലം സമർപ്പിക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്.
ഭീഷണിപ്പെടുത്തിയും പ്രതിഫലം നൽകിയുമുള്ള മതപരിവർത്തനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഭീഷണിപ്പെടുത്തിയും പ്രതിഫലം നൽകിയുമുള്ള മതപരിവർത്തനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.