ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളെപ്പോലും അറിയിക്കാതെ അതീവരഹസ്യമായാണ് പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ ഇന്നലെ റെയ്ഡ് നടന്നത്. ഓരോ മിനിറ്റിലും വിവരങ്ങൾ ക്രോഡീകരിച്ചും നടപടികൾ നിരീക്ഷിച്ചും ആറ് കണ്ട്രോൾ റൂമുകൾ പ്രവർത്തിച്ചു. പിഎഫ്ഐ ഓപ്പറേഷൻ വിജയമാണെന്ന് അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ഉന്നതതലയോഗം വിലയിരുത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നേരിട്ടാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷനു നേതൃത്വം നൽകിയത്.
15 സംസ്ഥാനങ്ങളിലായി 93 ഇടങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിൽ ബോംബാക്രമണം അടക്കമുള്ള സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു. അതീവ രഹസ്യമായാണ് ഇന്നലെ പുലർച്ചെ ഒരു മണിക്കു ശേഷം റെയ്ഡുകൾ നടത്തിയത്. പുലർച്ചെ മൂന്നരയ്ക്കാണ് മിക്ക കേന്ദ്രങ്ങളിലും റെയ്ഡ് നടന്നത്. സുരക്ഷാ വെല്ലുവിളി കൂടി കണക്കിലെടുത്താണിത്. കേരളത്തിലാണു രാജ്യത്ത് ഏറ്റവുമധികം വെല്ലുവിളിയെന്നും അന്വേഷണ സംഘം വിലയിരുത്തി.
എൻഐഎയുടെ ചരിത്രത്തിലെ ഏറ്റവും വിപുലവും വലുതുമാണ് പിഎഫ്ഐ റെയ്ഡ്. റെയ്ഡ് വിവരം ഒരുതരത്തിലും ചോരാൻ പാടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഷായും ഡോവലും കർശന നിർദേശം നൽകിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ അധികമാർക്കും ഒരു വിവരവും കൈമാറിയിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥർ അടക്കം ഏതാനും പേർക്കു മാത്രമാണ് മണിക്കൂറുകൾക്കു മുന്പെങ്കിലും റെയ്ഡിനു വേണ്ട തയാറെടുപ്പുകൾക്കായി നിർദേശം നൽകിയത്.
എല്ലാം മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടപ്പാക്കാനായെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. റെയ്ഡിനെക്കുറിച്ചുള്ള രഹസ്യവിവരം ഒരിടത്തും ചോർന്നില്ല. റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തതിനു പുറമെ പിഎഫ്ഐ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്യാനും കൃത്യമായ നിർദേശം നൽകിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന പ്രധാനികളെ വിമാനത്തിൽ ഇന്നെലെത്തന്നെ ഡൽഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കാനും തീരുമാനിച്ചു.
ഡൽഹിയിൽ അറസ്റ്റിലായ മൂന്നു പേർക്കു പുറമെ കേരള നേതാക്കളടക്കം 15 പേരെക്കൂടി ഡൽഹി കോടതിയിൽ ഹാജരാക്കി. പ്രതികളെ തിങ്കളാഴ്ച വരെ കോടതി റിമാൻഡ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽനിന്നു കസ്റ്റഡിയിലെടുത്ത നൂറിലേറെ പേരിൽ 45 പേരുടെ അറസ്റ്റു രേഖപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. നിരോധിച്ച സിമിയുടെ (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവർത്തകരാണ് പിഎഫ്ഐ ആയതെന്നതിനാൽ നിരോധനം ആവശ്യമെങ്കിലും തുടർ റെയ്ഡുകളോ അറസ്റ്റോ നടത്താനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്.
തീവ്രവാദ ഫണ്ടിംഗിനെക്കുറിച്ചും തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അന്വേഷണം ഏകോപിപ്പിക്കാൻ എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്തയും ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയും ഐബി തലവൻ തപൻ ദേക്കയും നേരിട്ട് നേതൃത്വം നൽകും.
സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അറിയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നേരിട്ടാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷനു നേതൃത്വം നൽകിയത്.
15 സംസ്ഥാനങ്ങളിലായി 93 ഇടങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിൽ ബോംബാക്രമണം അടക്കമുള്ള സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു. അതീവ രഹസ്യമായാണ് ഇന്നലെ പുലർച്ചെ ഒരു മണിക്കു ശേഷം റെയ്ഡുകൾ നടത്തിയത്. പുലർച്ചെ മൂന്നരയ്ക്കാണ് മിക്ക കേന്ദ്രങ്ങളിലും റെയ്ഡ് നടന്നത്. സുരക്ഷാ വെല്ലുവിളി കൂടി കണക്കിലെടുത്താണിത്. കേരളത്തിലാണു രാജ്യത്ത് ഏറ്റവുമധികം വെല്ലുവിളിയെന്നും അന്വേഷണ സംഘം വിലയിരുത്തി.
എൻഐഎയുടെ ചരിത്രത്തിലെ ഏറ്റവും വിപുലവും വലുതുമാണ് പിഎഫ്ഐ റെയ്ഡ്. റെയ്ഡ് വിവരം ഒരുതരത്തിലും ചോരാൻ പാടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഷായും ഡോവലും കർശന നിർദേശം നൽകിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ അധികമാർക്കും ഒരു വിവരവും കൈമാറിയിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥർ അടക്കം ഏതാനും പേർക്കു മാത്രമാണ് മണിക്കൂറുകൾക്കു മുന്പെങ്കിലും റെയ്ഡിനു വേണ്ട തയാറെടുപ്പുകൾക്കായി നിർദേശം നൽകിയത്.
എല്ലാം മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടപ്പാക്കാനായെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. റെയ്ഡിനെക്കുറിച്ചുള്ള രഹസ്യവിവരം ഒരിടത്തും ചോർന്നില്ല. റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തതിനു പുറമെ പിഎഫ്ഐ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്യാനും കൃത്യമായ നിർദേശം നൽകിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന പ്രധാനികളെ വിമാനത്തിൽ ഇന്നെലെത്തന്നെ ഡൽഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കാനും തീരുമാനിച്ചു.
ഡൽഹിയിൽ അറസ്റ്റിലായ മൂന്നു പേർക്കു പുറമെ കേരള നേതാക്കളടക്കം 15 പേരെക്കൂടി ഡൽഹി കോടതിയിൽ ഹാജരാക്കി. പ്രതികളെ തിങ്കളാഴ്ച വരെ കോടതി റിമാൻഡ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽനിന്നു കസ്റ്റഡിയിലെടുത്ത നൂറിലേറെ പേരിൽ 45 പേരുടെ അറസ്റ്റു രേഖപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. നിരോധിച്ച സിമിയുടെ (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവർത്തകരാണ് പിഎഫ്ഐ ആയതെന്നതിനാൽ നിരോധനം ആവശ്യമെങ്കിലും തുടർ റെയ്ഡുകളോ അറസ്റ്റോ നടത്താനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്.
തീവ്രവാദ ഫണ്ടിംഗിനെക്കുറിച്ചും തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അന്വേഷണം ഏകോപിപ്പിക്കാൻ എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്തയും ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയും ഐബി തലവൻ തപൻ ദേക്കയും നേരിട്ട് നേതൃത്വം നൽകും.
സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അറിയിച്ചിരുന്നു.