ന്യൂഡൽഹി: തുടർച്ചയായി പത്തുദിവസം വാദം കേട്ടതിനു ശേഷം കർണാടകയിലെ ഹിജാബ് കേസ് വിധി പറയാനായി സുപ്രീംകോടതി മാറ്റി.
അതിനിടെ, കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സോളിസിറ്റർ ജനറൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ പരാമർശിച്ചതിനെ പരാതിക്കാരുടെ അഭിഭാഷകരായ ദുഷ്യന്ത് ദവേയും ഹുസേഫ അഹമ്മദിയും എതിർത്തു.
ഹിജാബ് വിവാദത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന ആരോപണം അടിസ്ഥാനരഹിതവും മുൻവിധിയോടെയുള്ളതുമാണ്. ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകളില്ലെന്നും അഭിഭാഷകർ പറഞ്ഞു. മാത്രമല്ല, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേര് സോളിസിറ്റർ ജനറൽ പരാമർശിച്ചതോടെ മാധ്യമങ്ങളുടെ പ്രധാന വാർത്തയും തലക്കെട്ടുകളും വിഷയത്തിൽനിന്നകന്ന് അതായി മാറിയെന്നും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി.
മുത്തലാക്കിൽ നിന്നും കന്നുകാലി ബലിയിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് ഖുറാനിൽ നിർദേശിക്കുന്നുണ്ടെന്നാണ് പരാതിക്കാരുടെ വാദം.
അതിനിടെ, കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സോളിസിറ്റർ ജനറൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ പരാമർശിച്ചതിനെ പരാതിക്കാരുടെ അഭിഭാഷകരായ ദുഷ്യന്ത് ദവേയും ഹുസേഫ അഹമ്മദിയും എതിർത്തു.
ഹിജാബ് വിവാദത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന ആരോപണം അടിസ്ഥാനരഹിതവും മുൻവിധിയോടെയുള്ളതുമാണ്. ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകളില്ലെന്നും അഭിഭാഷകർ പറഞ്ഞു. മാത്രമല്ല, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേര് സോളിസിറ്റർ ജനറൽ പരാമർശിച്ചതോടെ മാധ്യമങ്ങളുടെ പ്രധാന വാർത്തയും തലക്കെട്ടുകളും വിഷയത്തിൽനിന്നകന്ന് അതായി മാറിയെന്നും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി.
മുത്തലാക്കിൽ നിന്നും കന്നുകാലി ബലിയിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് ഖുറാനിൽ നിർദേശിക്കുന്നുണ്ടെന്നാണ് പരാതിക്കാരുടെ വാദം.