ന്യൂഡൽഹി: രാജ്യവ്യാപകമായി അന്വേഷണത്തെ നേരിടുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിനുള്ള ചർച്ചകൾ നടക്കുന്നത് മലപ്പുറത്തെ മഞ്ചേരിയിൽ. മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ, സാമ്പത്തിക രാഷ്ട്രീയ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ദേശീയ തലത്തിലുള്ള ഒരു സംഘടനയെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.
മഞ്ചേരിയിലെ ആദ്യ യോഗത്തിനുശേഷം കേരളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്) തമിഴ്നാട്ടിലെ മനിത നീതി പസരായി, കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി എന്നീ സംഘടനകള്‍ ബംഗളൂരുവില്‍ യോഗം ചേര്‍ന്ന് ലയനം പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫണ്ട് ഓഫ് ഇന്ത്യ എന്ന പേരിൽ തുടർന്നു പ്രവർത്തിക്കുകയുമായിരുന്നു.
തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യുപിയിലും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രാദേശികമായി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ പോപ്പുലർ ഫ്രണ്ടിൽ ലയിക്കുകയും ചെയ്തു. രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട്, സ്ത്രീകള്‍ക്കായുള്ള നാഷണല്‍ വുമന്‍സ് ഫ്രണ്ട്, സന്നദ്ധസംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയ്ക്കൊപ്പം താത്വിക വിശദീകരണങ്ങള്‍ക്കായി എംപവര്‍ ഇന്ത്യ ഫൗണ്ടേഷനും ഇപ്പോൾ സംഘടനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.
സാമുദായിക ഉന്നമനമാണ് ലക്ഷ്യമെന്നു വാദിക്കുന്പോഴും ഒട്ടേറെ വിവാദസംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രവാചകനിന്ദയുടെ പേരിൽ തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസ്, കേരളത്തിൽ ഏറെ ചർച്ചാവിഷയമായ ലൗ ജിഹാദ്, പൗരത്വഭേതഗതിക്കെതിരേ നടന്ന പ്രക്ഷോഭങ്ങൾ, ഐഎസിനുവേണ്ടി അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും യുവജനങ്ങളെ കടത്തിയത് ഉൾപ്പെടെയാണിത്.
എതിർശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെക്കൊണ്ട് നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് നീക്കമെന്നാണ് പരിശോധനയെ പോപ്പുലർ ഫ്രണ്ട് നേതൃത്വം വിശദീകരിക്കുന്നത്. രാജ്യത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ഉന്നമനമാണു ലക്ഷ്യമെന്നും അവർ പറയുന്നു.
സാമ്പത്തികസ്രോതസും അന്വേഷണപരിധിയിൽ
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകളും കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്. ഗള്‍ഫ് നാടുകളിലേക്ക് നേതാക്കള്‍ നടത്തുന്ന നിരന്തര യാത്രയും സംഘടനയ്ക്കു ലഭിച്ച വൻതോതിലുള്ള സംഭാവനകളുമെല്ലാം എന്‍ഫോഴ്സ്മെന്റും ആദായനികുതിവകുപ്പും വിശദമായി പരിശോധിക്കുന്നുണ്ട്.
മഞ്ചേരിയിലെ ആദ്യ യോഗത്തിനുശേഷം കേരളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്) തമിഴ്നാട്ടിലെ മനിത നീതി പസരായി, കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി എന്നീ സംഘടനകള്‍ ബംഗളൂരുവില്‍ യോഗം ചേര്‍ന്ന് ലയനം പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫണ്ട് ഓഫ് ഇന്ത്യ എന്ന പേരിൽ തുടർന്നു പ്രവർത്തിക്കുകയുമായിരുന്നു.
തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യുപിയിലും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രാദേശികമായി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ പോപ്പുലർ ഫ്രണ്ടിൽ ലയിക്കുകയും ചെയ്തു. രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട്, സ്ത്രീകള്‍ക്കായുള്ള നാഷണല്‍ വുമന്‍സ് ഫ്രണ്ട്, സന്നദ്ധസംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയ്ക്കൊപ്പം താത്വിക വിശദീകരണങ്ങള്‍ക്കായി എംപവര്‍ ഇന്ത്യ ഫൗണ്ടേഷനും ഇപ്പോൾ സംഘടനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.
സാമുദായിക ഉന്നമനമാണ് ലക്ഷ്യമെന്നു വാദിക്കുന്പോഴും ഒട്ടേറെ വിവാദസംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രവാചകനിന്ദയുടെ പേരിൽ തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസ്, കേരളത്തിൽ ഏറെ ചർച്ചാവിഷയമായ ലൗ ജിഹാദ്, പൗരത്വഭേതഗതിക്കെതിരേ നടന്ന പ്രക്ഷോഭങ്ങൾ, ഐഎസിനുവേണ്ടി അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും യുവജനങ്ങളെ കടത്തിയത് ഉൾപ്പെടെയാണിത്.
എതിർശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെക്കൊണ്ട് നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് നീക്കമെന്നാണ് പരിശോധനയെ പോപ്പുലർ ഫ്രണ്ട് നേതൃത്വം വിശദീകരിക്കുന്നത്. രാജ്യത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ഉന്നമനമാണു ലക്ഷ്യമെന്നും അവർ പറയുന്നു.
സാമ്പത്തികസ്രോതസും അന്വേഷണപരിധിയിൽ
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകളും കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്. ഗള്‍ഫ് നാടുകളിലേക്ക് നേതാക്കള്‍ നടത്തുന്ന നിരന്തര യാത്രയും സംഘടനയ്ക്കു ലഭിച്ച വൻതോതിലുള്ള സംഭാവനകളുമെല്ലാം എന്‍ഫോഴ്സ്മെന്റും ആദായനികുതിവകുപ്പും വിശദമായി പരിശോധിക്കുന്നുണ്ട്.