അഗർത്തല: മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ദേബിന് 43 വോട്ടും സിപിഎമ്മിലെ ഭാനു ലാൽ സാഹയ്ക്ക് 15 വോട്ടും ലഭിച്ചു.
കോൺഗ്രസിന്റെ ഏക അംഗമായ സുദീപ് റോയ് ബർമൻ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ബിപ്ലബ് ദേബിനു പകരം മുഖ്യമന്ത്രിയായി നിയമിതനായ മണിക് സാഹ രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
60 അംഗ സഭയിൽ ബിജെപിക്ക് 36ഉം സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് ഏഴും അംഗങ്ങളുണ്ട്. ഈ വോട്ടുകളെല്ലാം ബിപ്ലബ് ദേബിനു കിട്ടി.
കോൺഗ്രസിന്റെ ഏക അംഗമായ സുദീപ് റോയ് ബർമൻ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ബിപ്ലബ് ദേബിനു പകരം മുഖ്യമന്ത്രിയായി നിയമിതനായ മണിക് സാഹ രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
60 അംഗ സഭയിൽ ബിജെപിക്ക് 36ഉം സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് ഏഴും അംഗങ്ങളുണ്ട്. ഈ വോട്ടുകളെല്ലാം ബിപ്ലബ് ദേബിനു കിട്ടി.