ബംഗളുരൂ: കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ.
കൃഷിയുൾപ്പെടെയുള്ള നാശനഷ്ടങ്ങൾക്കും ഇരട്ടിതുക നൽകുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചു. കാട്ടാനകൾ കൂടുതലായുള്ള മേഖലകളിൽ വേലി നിർമിക്കും. ആനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ഉൾക്കാടുകളിൽ ആവശ്യമായ മരങ്ങൾ കൂടുതലായി നിർമിക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെടും.
നഷ്ടപരിഹാരത്തിനായി ബജറ്റുള്ള ബജറ്റ് വിഹിതം അന്പത് കോടിയിൽ നിന്ന് നൂറുകോടിയാക്കും. സംസ്ഥാനത്ത് മൈസുരുരു, ചാമരാജനഗർ, ചിക്കമംഗളുരൂ, ഹാസൻ തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം കൂടുതലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കൃഷിയുൾപ്പെടെയുള്ള നാശനഷ്ടങ്ങൾക്കും ഇരട്ടിതുക നൽകുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചു. കാട്ടാനകൾ കൂടുതലായുള്ള മേഖലകളിൽ വേലി നിർമിക്കും. ആനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ഉൾക്കാടുകളിൽ ആവശ്യമായ മരങ്ങൾ കൂടുതലായി നിർമിക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെടും.
നഷ്ടപരിഹാരത്തിനായി ബജറ്റുള്ള ബജറ്റ് വിഹിതം അന്പത് കോടിയിൽ നിന്ന് നൂറുകോടിയാക്കും. സംസ്ഥാനത്ത് മൈസുരുരു, ചാമരാജനഗർ, ചിക്കമംഗളുരൂ, ഹാസൻ തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം കൂടുതലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.