അങ്കാറ: യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ആഗ്രഹമെന്ന് താൻ അനുമാനിക്കുന്നതായി തുർക്കി പ്രസിഡന്റ് എർദോഗൻ. യുദ്ധത്തിൽ റഷ്യയുടെ നില അത്ര നല്ലതല്ലെന്നും അമേരിക്കയിലെ പിബിഎസ് ചാനലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഉസ്ബക്കിസ്ഥാനിൽ നടന്ന ഷാംഗ്ഹായ് സഹകരണസമിതി ഉച്ചകോടിയിൽ പുടിനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന രീതിയിലാണു പുടിൻ സംസാരിച്ചത്. ഫെബ്രുവരിയിൽ തുടങ്ങിയ അധിനിവേശത്തിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചുനല്‍കണമെന്നും എർദോഗൻ പറഞ്ഞു.
യുക്രെയ്ൻ പട്ടാളം അടുത്തിടെ റഷ്യയിൽനിന്നു വൻതോതിൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതിനു പിന്നാലെയാണു പുടിന്റെ മനംമാറ്റത്തെക്കുറിച്ച് എർദോഗൻ സൂചന നല്‍കിയിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കംമുതൽ മധ്യസ്ഥന്റെ റോളിലാണ് എർദോഗൻ സ്വയം അവതരിപ്പിക്കുന്നത്.
യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ചർച്ച നടത്തിയത് ഇദ്ദേഹമാണ്.
ഇതിനിടെ യുക്രെയ്ൻ പട്ടാളം, റഷ്യാ അനുകൂലികൾക്കു സ്വാധീനമുള്ള ലുഹാൻസ് പ്രവിശ്യ തിരിച്ചുപിടിക്കാനായി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ബിലോഹൊറിവ്ക എന്ന ഗ്രാമത്തിൽനിന്നു റഷ്യൻ പട്ടാളം പിന്മാറിയെന്നു യുക്രെയ്ൻ വൃത്തങ്ങൾ അവകാശപ്പെട്ടു.
കഴിഞ്ഞയാഴ്ച ഉസ്ബക്കിസ്ഥാനിൽ നടന്ന ഷാംഗ്ഹായ് സഹകരണസമിതി ഉച്ചകോടിയിൽ പുടിനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന രീതിയിലാണു പുടിൻ സംസാരിച്ചത്. ഫെബ്രുവരിയിൽ തുടങ്ങിയ അധിനിവേശത്തിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചുനല്‍കണമെന്നും എർദോഗൻ പറഞ്ഞു.
യുക്രെയ്ൻ പട്ടാളം അടുത്തിടെ റഷ്യയിൽനിന്നു വൻതോതിൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതിനു പിന്നാലെയാണു പുടിന്റെ മനംമാറ്റത്തെക്കുറിച്ച് എർദോഗൻ സൂചന നല്‍കിയിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കംമുതൽ മധ്യസ്ഥന്റെ റോളിലാണ് എർദോഗൻ സ്വയം അവതരിപ്പിക്കുന്നത്.
യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ചർച്ച നടത്തിയത് ഇദ്ദേഹമാണ്.
ഇതിനിടെ യുക്രെയ്ൻ പട്ടാളം, റഷ്യാ അനുകൂലികൾക്കു സ്വാധീനമുള്ള ലുഹാൻസ് പ്രവിശ്യ തിരിച്ചുപിടിക്കാനായി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ബിലോഹൊറിവ്ക എന്ന ഗ്രാമത്തിൽനിന്നു റഷ്യൻ പട്ടാളം പിന്മാറിയെന്നു യുക്രെയ്ൻ വൃത്തങ്ങൾ അവകാശപ്പെട്ടു.