ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ജയം. ബംഗളൂരു എഫ്സിയുടെ ഏഴാം കിരീടവും പ്രഥമ ഡ്യൂറന്റ് കപ്പ് ജയവുമാണിത്. രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐഎസ്എൽ കിരീടവും ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും ഇതിനുമുന്പു നേടിയിട്ടുണ്ട്. പതിനൊന്നാം മിനിറ്റിൽ ശിവശക്തിയിലൂടെ ബംഗളൂരുവാണു ലീഡ് നേടിയത്. 30-ാം മിനിറ്റിൽ അപുയിയയിലൂടെ മുംബൈ സിറ്റി തിരിച്ചടിച്ചു. ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
61-ാം മിനിറ്റിലാണു ബംഗളൂരുവിന്റെ വിജയഗോൾ വന്നത്. സുനിൽ ഛേത്രി എടുത്ത കോർണറിൽനിന്നായിരുന്നു അലൻ കോസ്റ്റയുടെ വിജയഗോൾ. സുനിൽ ഛേത്രിയുടെ കരിയറിലെ ആദ്യ ഡ്യൂറന്റ് കിരീടംകൂടിയാണിത്.