ബ്രസൽസ്: റഷ്യൻ പട്ടാളം യുക്രെയ്നിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാൻ അന്താരാഷ്ട്ര ട്രൈബ്യൂണൽ രൂപീകരിക്കണമെന്നു യൂറോപ്യൻ യൂണിയൻ. റഷ്യൻ സൈന്യം പിന്മാറിയ ഇസിയും പട്ടണത്തിൽ വൻതോതിൽ കുഴിമാടങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സിവിലിയന്മാർക്കു നേരേ ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് ചിന്തിക്കാൻപോലുമാകാത്ത കാര്യമാണെന്ന് യൂണിയന്റെ അധ്യക്ഷപദവിയിലുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ വിദേശമന്ത്രി യാൻ ലിപാവ്സ്കി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് പുടിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റങ്ങൾക്കു വിചാരണ ചെയ്യണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയ്ൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇസിയും പട്ടണത്തോടു ചേർന്നുള്ള വനത്തിൽ നാനൂറിനുമുകളിൽ കുഴിമാടങ്ങളാണു കണ്ടെത്തിയത്. 59 മൃതദേഹങ്ങൾ പുറത്തെടുത്തു. വനിതകളും കുട്ടികളും ഉൾപ്പെടുന്നു.
റഷ്യൻ പട്ടാളം പിന്മാറിയ പ്രദേശങ്ങളിൽ സിവിലിയന്മാരെ പീഡനത്തിന് ഉപയോഗിച്ചിരുന്ന പത്തു ചേംബറുകൾ കണ്ടെത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സിവിലിയന്മാർക്കു നേരേ ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് ചിന്തിക്കാൻപോലുമാകാത്ത കാര്യമാണെന്ന് യൂണിയന്റെ അധ്യക്ഷപദവിയിലുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ വിദേശമന്ത്രി യാൻ ലിപാവ്സ്കി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് പുടിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റങ്ങൾക്കു വിചാരണ ചെയ്യണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയ്ൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇസിയും പട്ടണത്തോടു ചേർന്നുള്ള വനത്തിൽ നാനൂറിനുമുകളിൽ കുഴിമാടങ്ങളാണു കണ്ടെത്തിയത്. 59 മൃതദേഹങ്ങൾ പുറത്തെടുത്തു. വനിതകളും കുട്ടികളും ഉൾപ്പെടുന്നു.
റഷ്യൻ പട്ടാളം പിന്മാറിയ പ്രദേശങ്ങളിൽ സിവിലിയന്മാരെ പീഡനത്തിന് ഉപയോഗിച്ചിരുന്ന പത്തു ചേംബറുകൾ കണ്ടെത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.