മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനു നേരേ വധശ്രമമുണ്ടായതായി റിപ്പോർട്ട്. ജനറൽ ജിവിആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ലി ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ എപ്പോഴാണു വധശ്രമമുണ്ടായതെന്നു വാർത്തയിൽ വ്യക്തമല്ല.
ഈ വർഷം ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയശേഷം പുടിന്റെ ആരോഗ്യം ക്ഷയിച്ചെന്നും സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണു വധശ്രമം സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. അഞ്ചുവട്ടം താൻ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ടെന്ന് 2017ൽ പുടിൻ വെളിപ്പെടുത്തിയിരുന്നു.
ടെലഗ്രാം ചാനലിലെ റിപ്പോർട്ട് പ്രകാരം പുടിന്റെ വാഹനത്തെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ലിമോസിൻ കാറിന്റെ മുൻവശത്തെ ചക്രത്തിൽ വലിയ ശബ്ദത്തോടെ ഒരു വസ്തു വന്നിടിച്ചെന്നാണു റിപ്പോർട്ട് പറയുന്നത്. വാഹനത്തിന്റെ മുൻഭാഗത്തുനിന്നു പുക ഉയർന്നെങ്കിലും കാർ ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. അപകടത്തിൽ പുടിനു പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും ഇവരുടെ പേരുവിരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വധശ്രമം സംബന്ധിച്ചു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാഭീഷണിയെത്തുടർന്നു പുടിൻ ഒൗദ്യോഗിക വാഹനവ്യൂഹം ഉപേക്ഷിച്ചു മറ്റൊരു വാഹനത്തിൽ വസതിയിലേക്കു പോകവെയാണ് അപകടമെന്ന് ന്യൂസ്.കോ.എയു റിപ്പോർട്ടിൽ പറയുന്നു. വസതിക്കു കുറച്ചു കിലോമീറ്റർ അകലെവച്ചു പുടിന്റെ ആദ്യ അകന്പടി വാഹനം ആംബുലൻസ് ഉപയോഗിച്ചു തടഞ്ഞതായും റിപ്പോർട്ടിലുണ്ട്.
സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നുള്ള ഒരുകൂട്ടം രാഷ്ട്രീയ നേതാക്കൾ പുടിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അധികാരത്തിൽനിന്നു പുറത്താക്കണമെന്നും പാർലമെന്റിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണു വധശ്രമം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പാശ്ചാത്യരാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ സാന്പത്തികനഷ്ടവും യുക്രെയ്നിൽ റഷ്യൻ സൈന്യത്തിനുണ്ടായ തിരിച്ചടിയും ചൂണ്ടിക്കാട്ടിയാണു നേതാക്കൾ ഈ ആവശ്യമുന്നയിച്ചത്.
ഈ വർഷം ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയശേഷം പുടിന്റെ ആരോഗ്യം ക്ഷയിച്ചെന്നും സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണു വധശ്രമം സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. അഞ്ചുവട്ടം താൻ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ടെന്ന് 2017ൽ പുടിൻ വെളിപ്പെടുത്തിയിരുന്നു.
ടെലഗ്രാം ചാനലിലെ റിപ്പോർട്ട് പ്രകാരം പുടിന്റെ വാഹനത്തെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ലിമോസിൻ കാറിന്റെ മുൻവശത്തെ ചക്രത്തിൽ വലിയ ശബ്ദത്തോടെ ഒരു വസ്തു വന്നിടിച്ചെന്നാണു റിപ്പോർട്ട് പറയുന്നത്. വാഹനത്തിന്റെ മുൻഭാഗത്തുനിന്നു പുക ഉയർന്നെങ്കിലും കാർ ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. അപകടത്തിൽ പുടിനു പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും ഇവരുടെ പേരുവിരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വധശ്രമം സംബന്ധിച്ചു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാഭീഷണിയെത്തുടർന്നു പുടിൻ ഒൗദ്യോഗിക വാഹനവ്യൂഹം ഉപേക്ഷിച്ചു മറ്റൊരു വാഹനത്തിൽ വസതിയിലേക്കു പോകവെയാണ് അപകടമെന്ന് ന്യൂസ്.കോ.എയു റിപ്പോർട്ടിൽ പറയുന്നു. വസതിക്കു കുറച്ചു കിലോമീറ്റർ അകലെവച്ചു പുടിന്റെ ആദ്യ അകന്പടി വാഹനം ആംബുലൻസ് ഉപയോഗിച്ചു തടഞ്ഞതായും റിപ്പോർട്ടിലുണ്ട്.
സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നുള്ള ഒരുകൂട്ടം രാഷ്ട്രീയ നേതാക്കൾ പുടിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അധികാരത്തിൽനിന്നു പുറത്താക്കണമെന്നും പാർലമെന്റിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണു വധശ്രമം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പാശ്ചാത്യരാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ സാന്പത്തികനഷ്ടവും യുക്രെയ്നിൽ റഷ്യൻ സൈന്യത്തിനുണ്ടായ തിരിച്ചടിയും ചൂണ്ടിക്കാട്ടിയാണു നേതാക്കൾ ഈ ആവശ്യമുന്നയിച്ചത്.